Skip to main content

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം. ഒരാൾ പറയുന്ന വിമർശനം മാത്രമല്ല, പല സാഹചര്യങ്ങളിൽ വരുന്ന വിമർശനങ്ങൾ പരിശോധിച്ച്‌ മാറ്റം വരുത്താൻ തയ്യാറായി നൽക്കുന്ന പാർടിയാണ്‌. മാറ്റത്തിന്‌ വിധേയമാകാത്ത പ്രവർത്തനമല്ല സിപിഐ എമ്മിനുള്ളത്.

ഏത്‌ വിമർശനപരമായ നിലപാടിനെയും ശരിയായ രീതിയിൽ മനസിലാക്കാനും, തെറ്റ്‌ തിരുത്താനും തയ്യാറാണ്‌. പാർടിക്കകത്ത്‌ തന്നെ തെറ്റ്‌ തിരുത്തൽ നടപടി സ്വീകരിക്കുന്നുണ്ട്‌. പറയുന്ന കാര്യങ്ങൾ തെറ്റായി അടർത്തിയെടുത്ത്‌ പറയുന്നതാണ്‌ മാധ്യമങ്ങളുടെ രീതി. 2003 ൽ എഴുതിയതാണ്‌ എംടിയുടെ ലേഖനം. അന്ന്‌ എ കെ ആന്റണിയാണ്‌ മുഖ്യമന്ത്രി. അന്ന്‌ അത് കോൺഗ്രസ്‌ മുഖ്യമന്ത്രിയെ ആണ്‌ ഉദ്ദേശിച്ചതെന്ന്‌ മാധ്യമങ്ങൾക്ക്‌ ഉറപ്പില്ല. ഒരു കാര്യവും സൂക്ഷ്‌മാംശത്തിൽ പരിശോധിക്കുന്ന രീതി മാധ്യമങ്ങൾക്കില്ല. ലോകത്തിന്റെ പൊതുചിത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌. മാധ്യമങ്ങൾക്ക്‌ ആവശ്യമുള്ളതാണ്‌ വ്യാഖ്യാനിക്കുന്നത്‌.

വ്യക്തിപൂജ അംഗീകരിക്കുന്ന പാർടിയല്ല സിപിഐ എം എന്ന്‌ എല്ലാവർക്കും അറിയാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന ഏത്‌ അക്രമത്തിനും മുഖ്യമന്ത്രിയിലേക്ക്‌ അടുക്കാൻ കഴിയില്ല എന്നാണ്‌ ഉദ്ദേശിച്ചതെന്ന്‌ എല്ലാർക്കും മനസിലായിട്ടുണ്ട്‌. മാധ്യമങ്ങൾക്ക്‌ മനസിലായതല്ല പലപ്പോഴും വാർത്തകളിൽ പ്രകടിപ്പിക്കുക. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കാളെ വേട്ടയാടാൻ നടക്കുകയാണ്‌. ഒരു അന്വേഷണവും മുഖ്യമന്ത്രിയുടെ അടുത്തേക്ക്‌ എത്തുന്നില്ല. അക്കാര്യമാണ്‌ പറഞ്ഞത്‌. അതിൽ ഒരു വ്യക്തിപൂജയുമില്ല. കേന്ദ്ര ഏജൻസിക്ക്‌ അടുത്തെത്താൻ കഴിയില്ല എന്നാണ്‌ പറഞ്ഞതെന്ന്‌ സാധാരണ ജനങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ട്‌.

എക്‌സാലോജിക്‌ കമ്പനിക്കെതിരെ അന്വേഷണം നടക്കട്ടെ. ഇത്‌ രാഷ്‌ട്രീയമായ പകപോക്കലാണ്‌. ബിജെപി പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളെ നേരിടുന്നത്‌ എങ്ങനെയെന്ന്‌ അറിയാവുന്നതാണ്‌. കേന്ദ്ര ഏജൻസികളെ വച്ചുള്ള രാഷ്‌ട്രീയക്കളിയിൽ കോൺഗ്രസ്‌ നിലപാട്‌ പരസ്‌പര വിരുദ്ധമാണ്‌. പല സംസ്ഥാനത്തും പല നിലപാടാണ്‌. ചില സംസ്ഥാനങ്ങളിൽ ഏജൻസികളുടെ ഇടപെടലിന്‌ എതിരായി നിലപാടെടുക്കുന്നു. ചിലയിടത്ത്‌ അനുകൂലമാണ്‌.

ഒരു അന്വേഷണത്തെയും സിപിഐ എം ഭയപ്പെടുന്ന കാര്യമില്ല. പിണറായി വിജയന്റെ മകൾ എന്ന രീതിയിലുള്ള അന്വേഷണമാണ്‌ നടത്തുന്നത്‌. അല്ലെങ്കിൽ എന്ത്‌ അന്വേഷണം. സിപിഐ എം പ്രതിക്കൂട്ടിലാകും എന്ന ധാരണ മാധ്യമങ്ങൾക്ക്‌ വേണ്ട. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച്‌ കോടതി പറഞ്ഞ വിധിയിൽ ഉള്ള കാര്യങ്ങളാണ്‌ പറഞ്ഞത്‌. ആശുപത്രിയുടെ സീലിലും പേരിലും കോടതിക്ക്‌ സംശയം ഉണ്ടായി. വ്യക്തതയില്ല എന്നാണ്‌ പറയുന്നത്‌. മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോടതി വേറെ ഡോക്‌ടർമാരെക്കൊണ്ട്‌ പരിശോധിച്ചു. അങ്ങനെയാണ്‌ റിമാൻഡ്‌ ചെയ്യാൻ തീരുമാനിച്ചത്‌

രാമക്ഷേത്രം ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്‌ എന്നായിരുന്നു കോൺഗ്രസിന്റെ ആദ്യ നിലപാട്‌. കേരളത്തിൽപോലും കോൺഗ്രസിന്‌ വ്യത്യസ്‌ത നിലപാട്‌ സ്വീകരിക്കാൻ ആയില്ല. ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ നേതൃത്വം പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ചിലയിടത്ത്‌ ഇതിനോടനുബന്ധിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. രാമക്ഷേത്ര ഉദ്‌ഘാടന വിഷയത്തിൽ ഇടതുപക്ഷ പാർടികൾ ആദ്യമേ കൃത്യമായ നിലപാട്‌ സ്വീകരിച്ചു. 2025 ൽ പണി പൂർത്തിയാകുന്ന ക്ഷേത്രത്തിൽ രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായാണ്‌ ഇപ്പോഴത്തെ ഉദ്‌ഘാടനം നടത്തുന്നത്‌. അത്‌ വർഗീയ നിലപാടാണ്‌. അവസാനം ഇതിന്‌ അംഗീകാരം നൽകുന്ന നിലപാടാണ്‌ കോൺഗ്രസ്‌ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്‌. ഒന്നാം യുപിഎ സർക്കാരിൽ ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം ഇടപെട്ടിരുന്നു. രണ്ടാം യുപിഎ സർക്കാരിൽ ഇടതുപക്ഷം ഇല്ലാതെ പ്രവർത്തിച്ച്‌ ജനങ്ങളിൽ നിന്നകന്ന്‌ അധികാരം നഷ്‌ടപ്പെടുത്തുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. ദേശീയ രാഷ്‌ട്രീയത്തിലും ലോക്‌സഭയിലും ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌ എന്ന്‌ ഇതിലൂടെ വ്യക്തമാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.