Skip to main content

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌ എന്ന്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്‌. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ അറിയിക്കാൻ പുതിയ അധ്യായം തുറന്നു. വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽകൂടി ഇതിലുണ്ടായി. പൊതുവായ കേരളത്തിന്റെ ചിത്രം ലഭിക്കാനിടയായി. ലക്ഷക്കണക്കിന്‌ നിവേദനങ്ങളാണ്‌ ലഭിച്ചത്‌. ഇത്‌ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്‌. ഇത്തരത്തിൽ ഒന്ന്‌ മുൻപ്‌ ഉണ്ടായിട്ടില്ല.

35 ലക്ഷം ജനങ്ങളുമായി സംവദിക്കാൻ സാധിച്ചു. പകുതിയിലധികം സ്‌ത്രീകളാണ്‌. ഇത്‌ കണ്ട്‌ യുഡിഎഫ്‌ നടത്തിയ ബദൽ പരിപാടി ശോഷിച്ചുപോയി. പരിപാടിയുടെ വിജയംകണ്ട്‌ അങ്കലാപ്പുണ്ടാക്കാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. അതിനാണ്‌ പ്രതിപക്ഷ നേതാവ്‌ കലാപാഹ്വാനം ചെയ്‌തത്‌. രാഷ്‌ട്രീയമായ സമനില തെറ്റലാണ്‌ ഉണ്ടായിട്ടുള്ളത്‌.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.