Skip to main content

വികസന പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം

സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്നും മലയാളിയുടെത് ഗ്ലോബൽ ഫൂട് പ്രിന്റാണ്. ലോകത്താകെയുള്ള മലയാളികൾ ശ്രദ്ധിക്കുന്നു എന്നതാണ് കോൺക്ലേവിന്റെ പ്രത്യേകത. മലയാളികളുടെ പ്രവാസ ജീവിതം ഏറെ കാലങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ്. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു. ഇതാണ് മലയാളിയുടെ ഇന്നത്തെ ​ഗ്ലോബൽ ഫുട്പ്രിന്റ്. സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസികളുടെയും പ്രവാസി നിക്ഷേപകരുടെയും വലിയ പങ്കുണ്ട്. 2018ലെ കണക്ക് പ്രകാരം പുറം നാടുകളിലേക്ക് കുടിയറിയ പ്രവാസികളുടെ എണ്ണം 21, 20000 ആണ്.

മലയാളികൾ തിങ്ങിപ്പാർക്കുന്ന ഒട്ടേറെ രാജ്യങ്ങളുണ്ട്, വിശേഷിച്ച് ​ഗൾഫ് രാജ്യങ്ങൾ. അരക്കോടിയിലധികം കേരളീയർ കേരളത്തിന് പുറത്തുണ്ട് എന്നതാണ് വസ്തുത. ഇതിൽ വിദ്യാർഥികളും തൊഴിലാളികളും കലാപ്രവർത്തകരും സംരംഭകരും ഒക്കെ ഉൾപ്പെടുന്നു. ഒരു തരത്തിൽ വിശ്വ കേരള കൂട്ടായ്മയാണിത്. ഇതിനെ നാടിന്റെ നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്.

പ്രവാസികളായ കേരളീയരുടെ എല്ലാ നല്ല ഉദ്യമങ്ങൾക്കും ശക്തി പകരാൻ സർക്കാരിന് കഴിയും. ഇത് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ചർച്ചകൾ നടക്കുന്ന എല്ലാ വേദികളിലും പ്രവാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തണം. കേരളം വിശ്വകേരളമായി മാറി എന്ന തിരിച്ചറിവാണ് ലോക കേരള സഭയുടെ രൂപീകരണത്തിന് പിന്നിൽ. പ്രവാസികൾക്കും അവരുടെ അഭിപ്രായങ്ങൾ പറയാനും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദി കൂടെയാണ് കേരള സഭ. ഇത് രാജ്യത്ത് മറ്റൊരിടത്തുമില്ല. കേരളത്തിന്റെ ഭാവി പദ്ധതികളിൽ പ്രവാസികളുടെ അഭിപ്രായം രേഖപ്പെടുത്താൻ ലോകകേരള സഭ വേദിയൊരുക്കി. പ്രവാസി വനിതാ സെൽ, പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ യാഥാർഥ്യമാക്കാനായി.

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നാടിനാകെ ബോധ്യപ്പെട്ടു. ഏത് വെല്ലുവിളിയെയും അതിജീവിച്ചേ മതിയാകൂ. അതിനുള്ള നിശ്ചയദാർഢ്യം നമുക്ക് വേണം. നാടിന്റെ ഒരുമയും ഐക്യവുമാണ് നമ്മുടെ കരുത്ത്. പ്രവാസി സംഘടനകൾ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിനായി പ്രവർത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവും ആണ്.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.