Skip to main content

രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു

പൊതുവെ മാന്യമായ സംവാദാത്മക സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ശക്തമായ അഭിപ്രായ പ്രകടനങ്ങളും വാക്പോരും ഒക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.
എന്നാൽ സ. കെ.കെ. ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് നടത്തുന്ന സംഘടിതമായ സൈബർ ആക്രമണം മലയാളിയുടെ അന്തസ്സുറ്റ രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരാണ്.
മര്യാദയുടെ സകല സീമകളും ലംഘിച്ചു കൊണ്ടുള്ള സൈബർ ആക്രമണമാണ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കൂടിയായ കേരളത്തിന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചർക്കെതിരെ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നീചവും നിന്ദ്യവുമായ വ്യാജപ്രചരണങ്ങളും അശ്ലീല പരാമർശങ്ങളുമാണ് ടീച്ചർക്കെതിരെ നടത്തുന്നത്.
"ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത അത്രയും ക്രൂരമായ അധിക്ഷേപങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്" എന്ന് ടീച്ചർക്ക് തന്നെ പറയേണ്ടിവന്നു.
ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് എന്ത് നേടാമെന്നാണ് യുഡിഎഫ് കരുതുന്നത്? ടീച്ചറെയോ ഇടതുപക്ഷത്തെയോ തളർത്താം എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പു പ്രവർത്തനത്തിനിടയിലും സൈബർ മേഖലയിൽ നടത്തുന്ന ഈ മനോവൈകൃത പ്രദർശനം മലയാളികൾ അംഗീകരിക്കുകയില്ല എന്ന് മനസ്സിലാകാത്തവർ ആരുമുണ്ടാവില്ല. ഇത്‌ പരാജയഭീതിയിൽ നിന്ന് ഉടലെടുക്കുന്ന വിഭ്രാന്തിയാണ്. അത് യുഡിഎഫിന്റെ അടിവേര് തോണ്ടും.
രാഷ്ട്രീയപ്രവർത്തക എന്ന നിലയിലും സ്ത്രീയെന്ന നിലയിലുമുള്ള ടീച്ചറുടെ അന്തസ്സിനെ അപമാനിക്കുന്ന തരത്തിലുള്ള സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ട സ. ഷൈലജ ടീച്ചർക്ക് ഐക്യദാർഢ്യം.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്താനും തിരുത്താനും, പാർടിയിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള വിപുലമായ വിലയിരുത്തൽ നടപടികളാണ് പാർടി നടത്തിയത്.

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത പുലർത്തണം

സ. പിണറായി വിജയൻ

സംസ്ഥാനത്ത് ഷിഗല്ല രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിനായി വലിയ ജാഗ്രത നാം പുലർത്തേണ്ടതുണ്ട്. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു

സ. എം വി ജയരാജൻ

മന്ത്രിസഭയുടെ മധുവിധുകാലത്ത് തന്നെ മന്ത്രി സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനം തെറിച്ചിരിക്കുന്നു. ബന്ധുനിയമനത്തെച്ചൊല്ലി കോൺഗ്രസ്സിലും യുഡിഎഫിലും ഉടലെടുത്ത തർക്കത്തിനൊടുവിലാണ് സ്ഥാനഭ്രംശം.