Skip to main content

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം

പ്രതിവർഷം കേരളത്തിന്‌ വേണ്ടത്‌ 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത്‌ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്‌. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.

നിലവിൽ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സ്‌പിരിറ്റ്‌ വരുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം. മഹാരാഷ്‌ട്രയിലെ സ്പിരിറ്റ് കമ്പനികളുമായി ചർച്ച നടത്തിയോയെന്ന് ചെന്നിത്തല പറയണം.

എഥനോൾ നിർമാണ യൂണിറ്റിന്‌ അനുമതി നൽകിയത് ചർച്ചയില്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണ്‌. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രഹസ്യരേഖ എന്ന പേരിൽ പുറത്തുവിട്ടത്‌ 16ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ കുറിപ്പാണ്. 13 ദിവസം മുമ്പ് സർക്കാർ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്ത മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്‌ എങ്ങനെയാണ് രഹസ്യരേഖയാവുന്നത്‌.

പുതിയ മദ്യക്കമ്പനികൾക്ക് അനുമതി നൽകാമെന്ന് 2022-23ലെ മദ്യനയത്തിലും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ ഉല്പാദിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് 2023–24ലെ മദ്യനയത്തിലും പറയുന്നുണ്ട്. അതുപ്രകാരമാണ് ഒയാസിസിന്റെ അപേക്ഷ പരിഗണിച്ചത്. എഥനോൾ യൂണിറ്റ് തുടങ്ങാനായി 2023 നവംബർ 30നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ നൽകിയത്. തുടർന്ന് പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് പ്രാരംഭാനുമതി നൽകി.

പാലക്കാട്‌ എഥനോൾ നിർമാണ പ്ലാന്റിനായി ഒരുതുള്ളി ഭൂഗർഭജലംപോലും എടുക്കില്ല. ഇത്‌ സർക്കാരിന്റെ ഉറപ്പാണ്‌. 2,26,000 ദശലക്ഷം ലിറ്റർ ആണ്‌ മലമ്പുഴ അണക്കെട്ടിന്റെ സംഭരണ ശേഷി. പാലക്കാട്‌ മുനിസിപ്പാലിറ്റിക്കും പിരായിരി, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്‌, മുണ്ടൂർ, പുതുശേരി പഞ്ചായത്തുകൾക്കുമുള്ള കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പ്രതിദിനം 81.5 ദശലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യം. ഒരു വർഷം 29747.5 ദശലക്ഷം ലിറ്റർ. അതായത്‌ ഒറ്റത്തവണ സംഭരിക്കുന്നതിന്റെ 13.16 ശതമാനം. കുടിവെള്ളത്തിന്‌ പരമാവധി 96 ദശലക്ഷം ലിറ്ററാണ്‌ മലമ്പുഴ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്‌. 10 വർഷത്തിനിടെ ജലദൗർലഭ്യംകൊണ്ട്‌ ഡാമിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നിട്ടില്ല. കൃഷിക്ക് നൽകുന്ന വെള്ളത്തിനും ദൗർലഭ്യമില്ല. എഥനോൾ നിർമാണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമ്പോൾ വേണ്ടത് 0.5 ദശ ലക്ഷം ലിറ്റർ മാത്രം.

മലമ്പുഴയിൽനിന്ന്‌ കിൻഫ്രയിലേക്കും പാലക്കാട്‌ ഐഐടിയിലേക്കും പ്രതിദിനം 10 ദശലക്ഷം വെള്ളം എത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. ഈ ലൈനിൽനിന്നാണ് പ്ലാന്റിനും കുടിവെള്ളം നൽകുക. 2015 ജനുവരി 31ന് ഉമ്മൻചാണ്ടിയുടെ കാലത്താണ് കിൻഫ്രയിലേക്ക് വെള്ളം നൽകാൻ പദ്ധതി നടപ്പിലാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജപ്രചാരണങ്ങളും ആസൂത്രിതമായി തുടരുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.