Skip to main content

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
വൈദേശികശക്തികളോട് പൊരുതി നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഈ വേളയിൽ സ്മരിക്കാം.
രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികളുടെ കാൽക്കീഴിലെത്തിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വർത്തമാനകാല ഭരണാധികാരികൾ കൈക്കൊള്ളുന്നത്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിലക്കുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻപോലും സാധിക്കാത്ത വിധത്തിൽ ഭരണാധികാരികൾ സാമ്രാജ്യത്വ വിധേയത്വം പുലർത്തുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജാതിമത വ്യത്യാസങ്ങൾ മറന്നും എല്ലാവിധ എതിർവരമ്പുകളെയും അതിജീവിച്ചും രാജ്യം ഒറ്റക്കെട്ടായി അണിനിരന്നതിന്റെ ഫലമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിർത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നാം നിർവഹിക്കേണ്ടത്. ജനതയെ വിഭജിക്കാനും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങളെയും ജാഗ്രതാപൂർവം പ്രതിരോധിക്കേണ്ടതുണ്ട്. ആ കടമ നിർവഹിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും തുറങ്കിലടയ്ക്കാനുമാണ് രാജ്യഭരണം കയ്യാളുന്നവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിമത്തായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുള്ള നയപരിപാടികളാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചുപോന്നിരുന്നത്. അതിൽ നിന്ന് വിഭിന്നമായ നിലപാടുകളാണ് ഇപ്പോൾ രാജ്യം കാണേണ്ടിവരുന്നത്. ജനങ്ങളെ വർഗീയമായി വേർതിരിക്കാനും ഭിന്നചിന്ത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ പുലർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ ഈ വേള നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഒരുമയും മതേതരത്വവും പുലരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും കൈകൾകോർക്കാം.

എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.