Skip to main content

പ്രതിസന്ധിയുടെ നടുക്കടലിലും പ്രതീക്ഷ കൈവിടാതെ തുഴയുന്ന മത്സ്യത്തൊഴിലാളികൾ തന്നെയാണ് മുന്നോട്ടു കുതിക്കാനുള്ള നമ്മുടെ പ്രതീകങ്ങളിലൊന്ന്

മത്സ്യത്തൊഴിലാളി ജീവിതങ്ങൾ കൂടുതൽ കഠിനമാകുന്ന കാലഘട്ടമാണ്. കേരളത്തിന്റെ സൈന്യമെന്ന് പ്രഖ്യാപിച്ച് കേരള സർക്കാർ മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോഴും കേന്ദ്രസർക്കാർ അവരെ പരിപൂർണ്ണമായി കയ്യൊഴുകുകയാണ്. അമേരിക്കൻ വ്യാപാര കരാറുകളും തീരുവാ നടപടികളും അടക്കം പ്രതികൂലമായി ബാധിച്ചത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന മത്സ്യത്തൊഴിലാളികളെയാണ്. അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് നാളിതുവരെ നേരിട്ടിട്ടില്ലാത്ത തടസ്സങ്ങൾ അവർ നേരിട്ടു. പ്രതിസന്ധിയുടെ നടുക്കടലിലും പ്രതീക്ഷ കൈവിടാതെ തുഴയുന്ന മത്സ്യത്തൊഴിലാളികൾ തന്നെയാണ് മുന്നോട്ടു കുതിക്കാനുള്ള നമ്മുടെ പ്രതീകങ്ങളിലൊന്ന്. വികസന മുന്നേറ്റ ജാഥയെ പൊന്നാനിയിൽ വച്ച് ഹൃദയംകൊണ്ട് സ്വീകരിച്ചു. 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.