Skip to main content

കൂടുതൽ നീതിയുക്തവും സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു നവകേരളം 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം

ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച 'വിഷൻ 2031' രാജ്യാന്തര കോൺഫറൻസ് നവകേരള നിർമ്മിതിയിലെ ഏറ്റവും നിർണ്ണായകമായ അധ്യായമായി മാറിയിരിക്കുകയാണ്. ഐക്യകേരളത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031-ഓടെ ലോകോത്തരമായ വികസന നേട്ടങ്ങളിലേക്ക് നാടിനെ നയിക്കാനാവശ്യമായ ആശയങ്ങളാണ് ഈ വേദിയിൽ ഉയർന്നുവന്നത്. ഭാവികേരളം രൂപപ്പെടുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾക്ക് തുരങ്കം വെക്കുന്നവർക്ക് തെല്ലും വില കൽപിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമിക് വിദഗ്ദ്ധരുടെയും ജനപ്രതിനിധികളുടെയും സജീവ പങ്കാളിത്തം കൊണ്ട് ആവേശഭരിതമായിരുന്നു വിഷൻ 2031 വേദി. പ്രമുഖ പണ്ഡിതരായ പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റോമില ഥാപ്പർ, ഡോ. ശകുന്തള തിൽസ്റ്റഡ്, പ്രൊഫ. പ്രഭാത് പട്നായ്ക്, ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ, സ. പ്രകാശ് കാരാട്ട്, തമിഴ്‌നാട്ടിൽ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി, ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് കെ ചന്ദ്രു, സംവിധായകൻ സഈദ് അക്തർ മിർസ, നടി സുഹാസിനി, മുൻ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടറുമായ എൻ റാം, പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ്, ക്യൂബയിൽ നിന്നുള്ള പ്രതിനിധി സംഘം തുടങ്ങി ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ധാരാളം പേർ കോൺഫറൻസിൽ പങ്കുചേർന്നു.

വികസനമെന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ചേർത്തുനിർത്തിക്കൊണ്ട് മുന്നേറേണ്ട ജനകീയ പ്രക്രിയയാണെന്ന് തെളിയിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. 2025 നവംബറിൽ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് നാമുയർത്തി പിടിക്കുന്ന ബദൽ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ്. നമ്മുടെ നേട്ടങ്ങളെ കൈമുതലാക്കി ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയായി കേരളത്തെ മാറ്റിത്തീർക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മതനിരപേക്ഷതയും സാമൂഹിക ഐക്യവും വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗീയ ശക്തികൾ സാമുദായിക ധ്രുവീകരണത്തിനായി വിദ്വേഷത്തിന്റെ വിത്ത് വിതക്കുമ്പോൾ, മതനിരപേക്ഷ മൂല്യങ്ങളിൽ ഊന്നിയ വികസന മാതൃകയുമായി കേരളം മുന്നോട്ടുപോവുകയാണ്. വിഭവപരിമിതികളും കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും വെല്ലുവിളിയാകുമ്പോഴും സാധാരണക്കാരന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ നിന്ന് ഈ സർക്കാർ പിന്നോട്ടുപോവില്ല. ഈ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ സമയബന്ധിതമായി നടപടികൾ സ്വീകരിക്കും. കൂടുതൽ നീതിയുക്തവും സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു നവകേരളം 2031-ഓടെ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം.

 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.