Skip to main content

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം സ. സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ കത്തയച്ചു

മാതൃകാ പെരുമാറ്റച്ചട്ടത്തിൽ നിർദേശിച്ച ഭേദഗതികൾ പിൻവലിക്കണം. അനാവശ്യ ഭേദഗതികളാണ്‌ കമീഷൻ നിർദേശിക്കുന്നത്‌. ഭരണഘടനയുടെ 324-ാം വകുപ്പുപ്രകാരം തെരഞ്ഞെടുപ്പുകളുടെ സംവിധാനം, മേൽനോട്ടം, നിയന്ത്രണം എന്നിവയാണ്‌ കമീഷന്റെ ചുമതലകൾ.

തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തികം കണ്ടെത്തുന്ന മാർഗം രാഷ്‌ട്രീയപാർടികൾ വെളിപ്പെടുത്തണമെന്ന്‌ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ അധികാരപരിധിയിൽ വരുന്നതല്ല. ‘‘ധനകാര്യ സുസ്ഥിരത’’ സംബന്ധിച്ച്‌ രാഷ്‌ട്രീയവും നയപരവുമായ വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടാകാം. ഉദാഹരണത്തിന്‌ ധനകമ്മി മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന്‌ ശതമാനം കവിയരുതെന്ന്‌ വ്യവസ്ഥ ചെയ്യുന്നതിനോട്‌ സിപിഐ എം യോജിക്കുന്നില്ല. ധനപരമായ യാഥാസ്ഥിതിക ആശയങ്ങൾക്ക്‌ ബദലുകളുണ്ട്‌. സുബ്രഹ്‌മണ്യം ബാലാജി കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പ്രായോഗികസാധുത വിലയിരുത്തേണ്ടത്‌ ജനങ്ങളാണെന്ന്‌ കമീഷൻ ചൂണ്ടിക്കാട്ടി. കമീഷൻ നിലപാട്‌ മാറ്റിയത്‌ അത്ഭുതകരമാണ്‌.

തെരഞ്ഞെടുപ്പിൽ സൗജന്യങ്ങൾ വാഗ്‌ദാനങ്ങൾ ചെയ്യുന്നതിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഈ അവസരത്തിൽ രാഷ്‌ട്രീയപാർടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കമീഷന്റെ ഭേദഗതി ശുപാർശ ആവശ്യമില്ലാത്ത നടപടിയാണ്‌.

 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.