Skip to main content

അധ്വാനിക്കുകയും ഭാരം ചുമക്കുന്നവരുടെയും ദിനം

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം... അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ പോലും വെല്ലുവിളിക്കപ്പെടുകയാണ്‌. ജോലിസമയം എട്ടുമണിക്കൂറിൽ നിന്നും പന്ത്രണ്ടും പതിനാറുമായി കൂട്ടാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. കരാർ തൊഴിൽ രീതി പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുന്നില്ല. യുപിഎസ്‌സി വഴിയും കാര്യമായ നിയമനമില്ല. പൊതുമേഖലാ തൊഴിൽ ദായക സംവിധാനങ്ങൾ റിക്രൂട്ട്മെന്റിന് തയ്യാറാകുന്നില്ല. പ്രകൃതി വിഭവങ്ങളെയും പൊതുമേഖലാ വ്യവസായത്തെയും തുച്ഛവിലയ്ക്ക് വിൽക്കുകയാണ്‌. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ വഴി പൊതു ആസ്തികൾ സ്വകാര്യ ചങ്ങാത്ത മുതലാളിമാർക്ക് കൈമാറുന്നു. സൈന്യത്തിൽ പോലും കരാർവൽക്കരണം നടപ്പിലാക്കുന്നു. ഇവയ്‌ക്കെല്ലാമെതിരായ തൊഴിലാളിവർഗവും കർഷക സംഘടനകളും മറ്റ് ജനവിഭാഗങ്ങളും സമരപാതയിലാണ്.

വർഗീയ വിഭാഗീയ ശ്രമങ്ങൾക്കും തീവ്രവർഗീയ പ്രചാരണങ്ങൾക്കും വർഗീയകലാപശ്രമങ്ങൾക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ പ്രതിരോധത്തിന്റെ നേടുംകോട്ട തീർക്കേണ്ട ഉത്തരവാദിത്വവും തൊഴിലാളി വർഗത്തിനുണ്ട്‌. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള തൊഴിലാളി വർഗത്തിന്റെ ശ്രമങ്ങൾ ശക്തമായി മുന്നോട്ട് പോകണം. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ ഈ കാലത്തിന്റെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമെതിരായ പോരാട്ടം ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുത്തിരിക്കുകയാണ്. ആ സമരങ്ങൾ വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ ഇത്തവണത്തെ മെയ്‌ദിനം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.