Skip to main content

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുന്നു

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ആക്രമിക്കുകയാണ്. ഫെഡറൽ തത്വങ്ങളെല്ലാം ലംഘിച്ചുള്ള കടന്നാക്രമണമാണ്‌ നടത്തുന്നത്‌. ഇതിന്‌ കീഴ്‌പെട്ടുപോകാനാകില്ല. സംസ്ഥാനത്തിന്‌ അർഹമായ സാമ്പത്തികവിഹിതം തന്നേതീരൂ. അതിനായി നിയമപരമായും രാഷ്‌ട്രീയമായും പോരാട്ടം തുടരും. സംസ്ഥാനത്തുനിന്ന്‌ പിരിക്കുന്ന നികുതിയുടെ വിഹിതമടക്കം നിഷേധിക്കുന്നു. കോവിഡ്‌കാലത്ത്‌ അഞ്ചുശതമാനംവരെ അനുവദിച്ച വായ്‌പാനുമതി ഇപ്പോൾ മൂന്നുശതമാനമാക്കി. ഇതിലും മൂന്നിലൊന്നിലേറെ നിഷേധിക്കുന്നു. വായ്‌പാവകാശം പൂർണമായും നേടാനുള്ള ശ്രമം തുടരും. റവന്യുവരുമാനത്തിന്റെ 65 ശതമാനം കേരളം തനതായി കണ്ടെത്തുന്നു. 35 ശതമാനം മാത്രമാണ്‌ വിവിധ കേന്ദ്ര വിഹിതങ്ങൾ. ബിഹാറിന്റെ റവന്യുവരുമാനത്തിന്റെ 75 ശതമാനം കേന്ദ്രവിഹിതമാണ്‌. രാജ്യത്തെ റവന്യുവരുമാനത്തിന്റെ 65 ശതമാനം കേന്ദ്രത്തിന്‌ കിട്ടുന്നു. എന്നാൽ, ആകെ റവന്യുചെലവിന്റെ 64 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നു. ഈ വരുമാന വിടവിന്റെ പ്രത്യാഘാതം സഹിക്കേണ്ട മുൻനിര സംസ്ഥാനമാണ്‌.

സർക്കാർ ജീവനക്കാർക്ക്‌ അർഹതപ്പെട്ട എല്ലാ ആനുകൂല്യവും ഉറപ്പാക്കും. പണത്തിന്റെ ലഭ്യതയ്‌ക്കനുസരിച്ച്‌ ഇവ നൽകും. ക്ഷാമബത്ത മാത്രമാണ്‌ കുടിശ്ശിക. കേന്ദ്രത്തിൽ പത്തുവർഷത്തിലൊരിക്കലാണ്‌ ശമ്പള പരിഷ്‌കരണം. മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ല. എന്നാൽ, കേരളത്തിൽ കോവിഡ്‌ കാലത്തുപോലും ശമ്പള പരിഷ്‌കരണം ഉറപ്പാക്കി. ഇതിനൊപ്പം ക്ഷാമബത്ത കുടിശ്ശികയും നൽകി. ലീവ്‌ സറണ്ടർ നൽകുന്നു. പങ്കാളിത്ത പെൻഷൻ വിഷയത്തിൽ കേന്ദ്ര നിലപാടും കാത്തിരിക്കേണ്ടിവരുന്നു. ദേശീയ പെൻഷൻ ഫണ്ടിലേക്ക്‌ ഒടുക്കിയ തുക അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.