Skip to main content

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെട്ട് സി പി എംന്റെ പിന്തുണ ആവശ്യപ്പെട്ട്‌ അസമിലെ പ്രതിപക്ഷ പാർടി പ്രതിനിധിസംഘം ഡൽഹിയിൽ

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി പ്രതിനിധിസംഘം സിപിഐ എം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹി എകെജി ഭവനിൽ പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ സഖാക്കൾ എം എ ബേബി, ബി വി രാഘവലു, നിലോത്‌പൽ ബസു, എ വിജയരാഘവൻ തുടങ്ങിയവരുമായി അസം പ്രതിപക്ഷനേതാവ്‌ ദേബബ്രത സൈകിയയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന വ്യാജേനയുള്ള മണ്ഡല പുനഃനിർണയം യഥാർഥത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്ന്‌ പ്രതിനിധി സംഘം വ്യക്തമാക്കി. മണ്ഡല പുനഃനിർണയം അടിയന്തരമായി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കുന്ന നിവേദനത്തിന്റെ പകർപ്പും സിപിഐ എം നേതൃത്വത്തിന്‌ കൈമാറി. നടപടിയെ തുടക്കംമുതലേ എതിർത്ത സിപിഐ എം പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കത്തിന്‌ ശക്തമായ പിന്തുണ കൂടിക്കാഴ്‌ചയിൽ ആവർത്തിച്ചു.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.