Skip to main content

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് അത്യന്തം ഹീനവും രാജ്യത്തിനാകെ അപമാനകരവും ആയിട്ടുള്ള കാര്യമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികന്റെ ഭാര്യയാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിൽ ഒരാൾ എന്ന കാര്യം പോലും ബിജെപിയെ തെല്ലും അലട്ടുന്നില്ല. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായ സൈനികരെ കുറിച്ച് നാഴികയ്ക്ക് നൂറുവട്ടം പാടിപ്പുകഴ്ത്തുന്ന ആർഎസ്എസിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. 200 ലേറെ ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ലക്ഷക്കണക്കിനാളുകൾ അഭയാർഥികൾ ആക്കപ്പെടുകയും ചെയ്ത മണിപ്പൂർ കലാപം മാസങ്ങൾ നീണ്ടിട്ടും തിരിഞ്ഞുനോക്കാൻ തയാറാകാത്തയാളാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി. വാർത്തകൾ പുറംലോകമറിയുന്നത് വരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ നോക്കി നിന്ന പോലീസ് സംവിധാനം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ അപമാനിക്കുന്ന ഒന്നായിമാറി. മനുഷ്യത്വഹീനമായ ഈ സംഭവത്തിൽ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു പ്രധാനമന്ത്രി ഈ നാടിന്റെ ശാപമാണ്. എത്ര വേഗം ബിജെപി ഭരണം അവസാനിക്കുന്നുവോ അത്രയും വേഗം നാടിന് ശാപമോക്ഷം കിട്ടും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.