Skip to main content

ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്. എന്നാൽ സംഭവം നടന്നിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വീഡിയോ പരസ്യമായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത് എന്നത് മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
മെയ് ആദ്യ വാരം ആരംഭിച്ച അക്രമത്തിൽ ഇതുവരെ നൂറ്റി അൻപതിലധികം പേർ കൊല്ലപ്പെട്ടിട്ടും അക്രമത്തെ നിയന്ത്രിക്കാനൊ കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാനോ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇന്നലെ ബഹു. സുപ്രീം കോടതിക്ക് പറയേണ്ടി വന്നത് നാം കണ്ടു.
സങ്കുചിതമായ മതരാഷ്ട്ര വാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു സമൂഹത്തെ എത്രമാത്രം അപരിഷ്കൃതരാക്കും എന്നതിന്റെ തെളിവാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
കർഷക സമരത്തിലും, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലും, മണിപ്പൂരിലും എല്ലാം പ്രതിരോധത്തിന്റെ മുൻപന്തിയിൽ നിർണ്ണായ ശക്തിയായി സ്ത്രീകൾ ഉള്ളതായി നമുക്ക് കാണാം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രത്താൽ നയിക്കുന്ന സംഘപരിവാറിന് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറത്താണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കാണാൻ.
സംഘപരിവാറിന്റെ ജാതി കേന്ദ്രീകൃതമായ മനുഷ്യത്വ വിരുദ്ധ പദ്ധതി തിരിച്ചറിയാതെ അവരുടെ വാചാടോപങ്ങളിൽ വീഴുന്നവർക്ക് കാലം സമ്മാനിക്കുന്നത് എന്ത് ജീവിതമാണ് എന്നത് കൂടിയാണ് മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ വേണ്ടവിധത്തിൽ മനസിലാക്കാതെ, അവരുടെ പുറംപൂച്ചുകളിൽ തെറ്റിദ്ധരിക്കപ്പെട്ടോ അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള താല്പര്യം കൊണ്ടോ കേരളീയ സമൂഹത്തിലും ചിലർ മുൻകാലങ്ങളിൽ ഇല്ലാത്തവിധം അവരോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടർക്കുമുള്ള പാഠമാണ് മണിപ്പൂർ.
മണിപ്പൂരിൽ ഇപ്പോൾ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യയെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നത് സമകാലീന ഇന്ത്യയിലെ ജനാധിപത്യവാദികളുടെ അടിയന്തര ചുമതലയാണ്. ആ ചുമതല നമുക്ക് നിറവേറ്റേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.