Skip to main content

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവയിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ എന്നേയ്‌ക്കുമായി റദ്ദാക്കപ്പെടുമെന്ന്‌ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിനു രാജ്യസഭയിൽ കൊടുത്ത മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാകുക.

ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണം. ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം അഗ്നിപഥ്‌ പദ്ധതി നടപ്പാക്കി 13 മാസം പിന്നിടുമ്പോഴും സൃഷ്ഠിച്ച തസ്‌തികകൾ എത്രയാണെന്നോ എത്ര പേർക്ക് നിയമനം നൽകി എന്നോ സർക്കാരിന് ഉത്തരമില്ല.

ഇതെല്ലാം തെളിയിക്കുന്നത് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച റോസ്‌ഗാർ യോജന കേവലം പ്രചാരണ തന്ത്രം മാത്രമാണെന്നാണ്. പ്രധാൻമന്ത്രി റോസ്‌ഗാർ യോജന വഴി പുതിയ തസ്‌തികകളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സ്റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി), യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ എന്നീ ഏജൻസികൾ നടത്തിവന്ന നിയമനപ്രക്രിയകൾ ഏകോപിപ്പിച്ച്‌ കൂട്ടത്തോടെ നിയമന ഉത്തരവ്‌ നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജനയിലൂടെ ചെയ്യുന്നത്. പോസ്റ്റ്‌ ഓഫീസ്‌ വഴി ഉദ്യോഗാർഥികൾക്ക്‌ ലഭിക്കേണ്ട നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വൻ മേളകൾ സംഘടിപ്പിച്ച്‌ വിതരണം ചെയ്യുകയാണ്‌. കോടിക്കണക്കിനു രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ ധൂർത്തടിക്കുന്നത്. 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ