Skip to main content

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിക്കുന്നത്

യുഡിഎഫ്‌ കാലത്ത്‌ തകർന്നടിഞ്ഞ കേരളത്തിന്റെ പുനരുദ്ധാരണമാണ്‌ എൽഡിഎഫ്‌ സർക്കാർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയിൽ എല്ലാത്തിനെയും എതിർക്കുന്ന സമീപനമാണ്‌ തുടർച്ചയായി സ്വീകരിക്കുന്നത്‌. പദ്ധതികൾക്കാവശ്യം പണമാണ്‌. വലിയ സാമ്പത്തികശേഷി നമ്മുടെ ഖജനാവിനില്ല. അതിന്റെ പേരിൽ പദ്ധതികൾ ഉപേക്ഷിക്കാനും പറ്റില്ല. പണം കണ്ടെത്താനുള്ള മാർഗമായിരുന്നു കിഫ്‌ബി. അതിനെയും യുഡിഎഫും കോൺഗ്രസും എതിർത്തു. എന്നാൽ, സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും കിഫ്‌ബി പദ്ധതികൾ നടപ്പായി. കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ദ്രോഹിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

പ്രളയം പോലുള്ള സന്ദർഭങ്ങളിൽ കേന്ദ്രം പ്രത്യേക പാക്കേജ്‌ നൽകേണ്ടതാണ്‌. അത്‌ ചോദ്യംചെയ്യാൻ യുഡിഎഫ്‌ എംപിമാരും തയ്യാറായില്ല. അന്താരാഷ്ട്ര സഹായം ലഭിക്കാനുള്ള അവസരവും കേന്ദ്ര സർക്കാർ നിഷേധിച്ചു. എന്നാൽ, അന്താരാഷ്ട്ര സഹായം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരിക്കെ സ്വീകരിച്ചയാളാണ്‌ ഇന്നത്തെ പ്രധാനമന്ത്രി. ഇഷ്ടമുള്ളവർക്ക്‌ വാരിക്കോരി കൊടുക്കുകയും അല്ലാത്തവർക്ക്‌ നക്കാപ്പിച്ച നൽകുകയും ചെയ്യുക എന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ സമീപനം. കേരളത്തിന്റെ തകർച്ച ആസ്വദിക്കുന്ന മനോഭാവമാണ്‌ യുഡിഎഫ്‌ നേതാക്കൾക്കും എംപിമാർക്കുമുള്ളത്‌. ഇവിടെയൊന്നും നടക്കേണ്ട എന്ന അവരുടെ മനോഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിൽക്കാത്ത കോൺഗ്രസ്‌ നേതാക്കളുടെ സമീപനം ജനങ്ങൾ തിരിച്ചറിയും.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.