Skip to main content

ഇഡിയുടെത് രാഷ്ട്രീയ നീക്കം, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും

കിഫ്ബിയിൽ വീണ്ടും സമൻസ് അയച്ചതിലൂടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഒരു രാഷ്ട്രീയ നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. സമയവും സൗകര്യവും നോക്കി നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നൽകും. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ സ്ഥാപനമായ കിഫ്ബിയെ തകർക്കലാണ് അവരുടെ ലക്ഷ്യം.

അന്വേഷണ എജൻസി ഒരു കാര്യം ചോദിക്കുന്നതിന് മറുപടി നൽകുന്നതിൽ അഭിമാനപ്രശ്നം ഒന്നും ഇല്ല. എന്നാൽ ആദ്യം അയച്ച ആ നോട്ടീസിൽ അവർക്ക് നമ്മേകുറിച്ചുള്ള എല്ലാവിവരവും അറിയണം. അത് എന്തിന് എന്ന് അറിയണ്ടേ? പൗരന്റെ സ്വകാര്യത എന്നതുണ്ടല്ലോ. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി പറഞ്ഞതും ഇങ്ങനെ വട്ടം ചുറ്റിയുള്ള അന്വേഷണം വേണ്ടെന്നാണ്. അന്വേഷണം മസാല ബോണ്ട് സംബന്ധിച്ചാണെന്ന് ഒന്നരവർഷത്തിന് ശേഷമാണെന്ന് ഇഡി മറുപടി പറയുന്നത്. മസാല ബോണ്ടിന്റെ അധികാരി റിസർവ് ബാങ്ക് ആണ്. അതേകുറിച്ച് റിസർവ് ബാങ്ക് കോടതിയിൽ മറുപടി കൊടുത്തിട്ടുള്ളതുമാണ്.

പ്രതിപക്ഷത്തെ ഒതുക്കാനുള്ള മോദിയുടെ രാഷ്രടീയ നീക്കത്തിന്റെ ഭാഗമാണ് ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ഇഡി കേസുകൾ. കേരളത്തിലെ കോൺഗ്രസുകാർക്ക് മാത്രമാണ് ആ ബോധമില്ലാത്തത്. തിരഞ്ഞെടുപ്പിൽ തുത്തുവാരാൻ പോകുകയാണെന്ന് പറയുമെങ്കിൽ മോദിക്ക് ഉള്ളിൽ വലിയ ഭയമാണെന്നും അങ്ങിനെ വിറളി പിടിച്ചാണ് പ്രതിയോഗികൾക്കെതിരെ അന്വേഷണ എജൻസികളെ ഉപയോഗിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.