Skip to main content

ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ്‌ മലപ്പുറത്തിന്റെ മുഖമുദ്ര

ബഹുസ്വര സംസ്‌കാരങ്ങളുടെ വർണശബളമായ സഹവർത്തിത്വമാണ്‌ മലപ്പുറത്തിന്റെ മുഖമുദ്ര. വർഗീയകലാപമില്ലാത്ത, സമുദായ മൈത്രിയുടെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ നാടാണിത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന സിദ്ധാന്തമാണ്‌ നടപ്പാക്കിയത്‌. അതനുസരിച്ച്‌ മലപ്പുറത്തെ വികലമായി ചിത്രീകരിച്ചു. അതിൽനിന്ന്‌ ഊർജമുൾക്കൊണ്ട്‌ മലപ്പുറത്തെ അപകീർത്തിപ്പെടുത്താനാണ്‌ ഇന്ന്‌ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്‌. 1921ലെ മലബാർ കാർഷിക കലാപത്തെ മുസ്‌ലിം ജനതയുടെ ഹാലിളക്കം എന്നാണ്‌ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്‌. അതേനിലയിൽ മാപ്പിള കലാപം എന്ന്‌ മുദ്രയടിക്കുകയാണ്‌ ഹിന്ദുത്വശക്തികൾ. കാർഷിക കലാപത്തെ കരിനിയമംകൊണ്ടുവന്ന്‌ വർഗീയമാനത്തോടെ അടിച്ചമർത്താൻ സാമ്രാജ്യതം ശ്രമിച്ചു. ആ കലാപത്തിൽ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കമേ ഇല്ല എന്നു വ്യാഖ്യാനിച്ച്‌ വർഗീയ ആക്രമണമായി ചിത്രീകരിക്കുകയാണ്‌ ഹിന്ദുത്വശക്തികളായ പുത്തൻ ഭരണാധികാരികൾ. വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ആലിമുസ്‌ലിയാർ തുടങ്ങിയവരെ സാമ്രാജ്യതവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന്‌ വെട്ടിമാറ്റി.

മലബാർ കലാപത്തെ കാർഷിക കലാപമെന്ന്‌ വിശേഷിപ്പിച്ച്‌ സമരത്തിന്റെ 25ാം വാർഷികവേളയിൽ ഇഎംഎസ്‌ എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ സർക്കാർ നിരോധിച്ചു. ഇതേ ദേശാഭിമാനിയാണ്‌ ഈ നാടിന്റെ യഥാർഥ ചരിത്രം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്‌. ചരിത്രപരമായ വലിയ ശരിയാണ്‌ ദേശാഭിമാനി നിർവഹിക്കുന്നത്‌. ജനമനസ്സുകളുടെ ഒരുമയാണ്‌ മലപ്പുറത്ത്‌ കാണാനാവുക. എന്തെല്ലാം പ്രകോപനങ്ങൾ ആരിൽനിന്നെല്ലാം ഉണ്ടായി. ഒന്നിലും മലപ്പുറം പ്രകോപിതമായില്ല. ഈ നാടിന്റെ ബഹുസ്വരമായ സംസ്‌കാരത്തെ സംരക്ഷിക്കാനും വളർത്താനും എല്ലാവരും ശ്രമിക്കണം.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.