Skip to main content

കേരളത്തിനെതിരെ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്, ട്രഷറി നീക്കിയിരിപ്പിലെ വായ്പയും തടഞ്ഞു

ട്രഷറി നീക്കിയിരിപ്പിൽ നിന്ന് നാലായിരം കോടിരൂപ വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കവും കേന്ദ്രം തടഞ്ഞു. ഈ സാമ്പത്തിക വർഷം പതിനായിരം കോടി എടുക്കാൻ കഴിയുമായിരുന്നത് വായ്പാ പരിധി കഴിഞ്ഞു എന്ന സാങ്കേതിക കാരണം പറഞ്ഞാണ് കേന്ദ്രം ഉടക്കിയത്. മുൻവർഷങ്ങളുടെ പരിധി ഒന്നിച്ച് കണക്കാക്കിയാണ് ഇതിന് നിദാനമായ സാങ്കേതിക തടസ്സം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിനെതിരെ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കം കാരണം 1000 കോടി രൂപ മാത്രമാണ് ഇനി പുറമേ നിന്ന് വായ്പ എടുക്കാനുള്ള പരിധിയിൽ ശേഷിക്കുന്നത്. ഈ സാങ്കേതികത മറികടക്കാൻ ‌ട്രഷറി നീക്കിയിരുപ്പ് പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സംസ്ഥാന സർക്കാരിനു മുന്നിലെ പോംവഴി. ഇപ്പോൾ ട്രഷറി നീക്കിയിരിപ്പ് വായ്പാ സാധ്യതയും കൂടി കേന്ദ്രം തടഞ്ഞു. അനുവദനീയമായ പതിനായിരത്തിൽ നാലായിരം കോടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനം എടുത്തിരുന്നു. മൂന്നു വർഷത്തെ ശരാശരി കൂടി ഇതിനോടൊപ്പം കൂട്ടി കണക്കാക്കുമ്പോൾ ബാക്കി ശേഷിക്കുന്നില്ല എന്നാണ് കേന്ദ്രം എടുത്ത നിലപാട്.

2021ൽ എടുത്ത വായ്പ കൂടി ഉൾപ്പെടുത്തി കാണിച്ചാണ് വിലക്ക്. ശമ്പള പരിഷ്കരണം നടപ്പാക്കിയ സാഹചര്യത്തിലായിരുന്നു അന്ന് സംസ്ഥാന സർക്കാർ കൂടുതൽ തുക എടുത്തത്. കഴിഞ്ഞ വർഷം 9000 കോടിയും ഈ വർഷം 6000 കോടിയും മാത്രമാണ് സംസ്ഥാനം വായ്പ എടുത്തത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിൻവലിക്കാൻ കഴിയുമായിരുന്ന ബാക്കിത്തുകയുടെ ആനുകൂല്യം പക്ഷെ അടുത്ത വർഷമേ എടുക്കാൻ പറ്റുകയുള്ളൂ എന്നുപറഞ്ഞാണ് കേന്ദ്രത്തിന്റെ വെട്ട്.

വൈദ്യുതി മേഖലയിലെ നവീകരണം മാനദണ്ഡമാക്കി കേരളത്തിന് 4065 കോടി രൂപ ഇപ്പോഴും കിട്ടാനുണ്ട്. മൊത്തം ചെലവിന്റെ 72 ശതമാനം സംസ്ഥാനം കണ്ടെത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.