Skip to main content

വികസനത്തിന്റെ ഗുണഫലം ജനങ്ങൾക്കെല്ലാം ലഭിക്കണം

വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ്‌ സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന. ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുക എന്നതാണ്‌ ഏതൊരു ബജറ്റിന്റെയും ലക്ഷ്യമാകേണ്ടത്‌. കാര്യങ്ങളുടെയാകെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്‌. സമ്പത്തും അധികാരങ്ങളും അവരുടെ കൈയിലാണ്‌. സംസ്ഥാനങ്ങളുടെ സമ്പത്ത്‌ വലിയ തോതിൽ കുറയുന്നതാണ്‌ അനുഭവം. ചെലവുചുരുക്കിയും തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചും കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക്‌ കൂടുതൽ പരിഗണന നൽകുന്നതാണ്‌ കേന്ദ്ര ബജറ്റ്‌. എന്നാൽ, ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ താൽപ്പര്യവും ഉയർത്തിപ്പിടിക്കണം എന്നാണ്‌ സംസ്ഥാന സർക്കാർ കാണുന്നത്‌. അതിനൊപ്പം വ്യവസായവും വാണിജ്യവും നല്ല രീതിയിൽ വരണം. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. നിർമാണമേഖലയടക്കം സജീവമാകണം. എല്ലാ മേഖലയും സജീവമാകത്തക്ക നിലയിലുള്ള സമീപനമാകും സംസ്ഥാന ബജറ്റിൽ സ്വീകരിക്കുക.

കേരളത്തെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്രം. ഇതുവരെ ഇങ്ങനെയൊരു സ്ഥിതിയുണ്ടായിട്ടില്ല. അതിന്റേതായ ബുദ്ധിമുട്ടുണ്ട്‌. എന്നിരുന്നാലും ചെലവിന്റെ കാര്യത്തിൽ കേരളം കുറവുവരുത്തിയിട്ടില്ല. വരുമാനവും തൊഴിലും വർധിപ്പിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുമല്ലാതെ കൂടുതൽ മുന്നേറാനാകില്ല. കേന്ദ്രം അർഹമായ പണം നൽകാതിരിക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ട്‌. അതിനെ നേരിടാൻ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്‌. അത്‌ തുടരും. എന്നാൽ, കാത്തിരിക്കാനാകില്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്‌തുതന്നെ പോകണം.

ജീവനക്കാരുടെ കാര്യത്തിൽ പോസിറ്റീവായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. ജീവനക്കാർക്ക്‌ ഒന്നും കൊടുക്കാൻ പാടില്ല, ഇത്രയും ജീവനക്കാർ വേണ്ട എന്നൊക്കെയുള്ള യുഡിഎഫിന്റെ സമീപനമല്ല എൽഡിഎഫിന്റേത്‌. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അതിൽ വീഴ്‌ചയുണ്ടാകില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകുക എന്നതാണ്‌ ഇപ്പോഴത്തെ വെല്ലുവിളി. ഈ വർഷം 57,000 കോടിയുടെ വെട്ടിക്കുറവാണ്‌ കേന്ദ്രം വരുത്തിയത്‌. പുതിയ കേന്ദ്രബജറ്റും സംസ്ഥാനത്തിന്‌ ഗുണംചെയ്യുന്നതല്ല. ഇത്രയും ബുദ്ധിമുട്ടുണ്ടായിട്ടും ഡിസംബറിലും പെൻഷൻ നൽകി. പെൻഷൻ കൃത്യമായി നൽകണം എന്നാണ്‌ സർക്കാർ നിലപാട്‌. 14,000 കോടിയോളം രൂപയാണ്‌ സാമൂഹ്യ ക്ഷേമപെൻഷനായി കേരളം ചെലവഴിക്കുന്നത്‌. സാമൂഹ്യക്ഷേമ കാര്യങ്ങൾ മാറ്റിവച്ചാൽ നിങ്ങൾക്ക്‌ മുന്നോട്ടുപൊയ്‌ക്കൂടേ എന്നാണ്‌ കേന്ദ്രം ചോദിക്കുന്നത്‌. എന്നാൽ, സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള സമീപനം എടുക്കാതെ മുന്നോട്ടുപോകാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.