Skip to main content

തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം

ഇന്ന് റെഡ് ബുക്ക്സ് ഡേ. തൊഴിലാളികളുടെ സാർവദേശീയ സംഘടനയായിരുന്ന കമ്യൂണിസ്റ്റ് ലീഗിന്റെ 1847 നവംബറിൽ ലണ്ടനിൽ ചേർന്ന കോൺഗ്രസിന്റെ ആവശ്യപ്രകാരം മാർക്സും ഏംഗൽസും ചേർന്ന് ജർമൻ ഭാഷയിൽ എഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട്‌ 176 വർഷം.

കിഴക്കൻ പാകിസ്ഥാനിലെ ധാക്ക സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തെ ഓർക്കാതെ ഈ ദിവസം കടന്നു പോകുന്നില്ല. ഭരണകൂടം ഉറുദു ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രാജ്യമെമ്പാടും പടർന്നു. തുടർന്ന് ബംഗാളി ഭാഷയെ അധ്യായന മാധ്യമമാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ നിഷ്ടൂരം കൊലചെയ്താണ് ഭരണകൂടം അതിനെ അടിച്ചമർത്തിയത്. അഞ്ചു വിദ്യാർഥികകൾ പ്രക്ഷോഭത്തിൽ രക്തസാക്ഷികളായി.1952 ഫെബ്രുവരി 21ലെ ആ കറുത്ത ദിനത്തിന്റെ സ്മരണ നിലനിർത്താൻ യുനെസ്കോ വിദ്യാർത്ഥികളുടെ രക്തസാക്ഷിത്വ ദിനത്തെ ലോക മാതൃഭാഷ ദിനമായി ആചരിച്ചു വരുന്നു.

ഒമ്പതു വർഷം മുൻപ് ഇതേ ദിവസമാണ് കമ്മ്യൂണിസ്റ്റ് നേതാവും പുരോഗമനവാദിയുമായിരുന്ന ഗോവിന്ദ് പൻസാരെ എന്ന വയോ വൃദ്ധനെ ഹിന്ദു തീവ്രവാദികൾ വെടിവെച്ചു കൊന്നത്. ആറു ദശാബ്ദക്കാലം മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തെ ഹിന്ദു തീവ്രവാദികൾ എക്കാലവും ഭയപ്പെട്ടിരുന്നു. പൻസാരെയുടെ ആശയങ്ങളിലും പ്രവർത്തങ്ങളിലും അസഹിഷ്ണരം പരിഭ്രാന്തരുമായ അവർ അദ്ദേഹത്തെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു. ഗോവിന്ദ് പൻസാരെയുടെ ഓർമ്മകൾ എക്കാലവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജ്വലിക്കുന്ന ഓർമ്മയായി നിലനിൽക്കും.

രണ്ടു വർഷം മുൻപ് ഇതേ ദിവസമാണ് പുന്നോലിൽ സജീവ സിപിഐ എം പ്രവർത്തകനായിരുന്ന സ. കെ ഹരിദാസനെ ആർഎസ്എസുകാർ വെട്ടി കൊലപ്പെടുത്തിയത്. മൽസ്യത്തൊഴിലാളിയായിരുന്ന സഖാവിനെ അതി ക്രൂരമായാണ് കൊലചെയ്തത്. സംഘപരിവാറിന്റെ രക്ത ദാഹത്തിൻ്റെ പ്രതീകമായിരുന്നു സഖാവ് ഹരിദാസന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിലെ സൗഹാർദ്ദത്തെ എങ്ങനെയും അട്ടിമറിക്കുക എന്ന സ്ഥാപിത താല്പര്യം മാത്രമാണ് ആർഎസ്എസ് ലക്ഷ്യമിട്ടത്.

മൂലധന ശക്തികളുടെ പിൻബലത്തിൽ പലതരം അക്രമണങ്ങളിലൂടെ സമൂഹത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും അട്ടിമറിക്കാനും ഭിന്നിപ്പുണ്ടാക്കാനും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വലതുപക്ഷ - തീവ്ര വർഗ്ഗീയ ശക്തികളെ പ്രതിരോധിക്കാനും നേരിടാനുമുള്ള കരുത്തുള്ള ആശയാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം കൂടിയാണ് ചരിത്രപരമായ ഈ ദിനം.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.