Skip to main content

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം

രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ മാധ്യമങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്തുനിന്ന് ചെറുക്കണം. മാധ്യമങ്ങളുടെ നിലനിൽപ്പിനും അത്‌ അത്യന്താപേക്ഷിതമാണ്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷതയെന്നാൽ കാപട്യവും വർഗീയതയുടെ പക്ഷം ചേരലുമാണ്.

വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട്‌ മാധ്യമങ്ങൾക്ക്‌ ഉണ്ടാകണം. മലയാളഭാഷയുടെ അടിസ്ഥാനത്തിലാണ് മലയാളിസംസ്‌കാരവും സമൂഹവും നിലകൊള്ളുന്നത്. ഭാഷയെ സംരക്ഷിക്കാനും വളർത്താനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്. ആ നിലയ്ക്ക്, വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനിൽപ്പിന്റെകൂടി പ്രശ്‌നമാണ്. ആ ഗൗരവത്തിൽ മാധ്യമങ്ങൾ അതിനെ കാണുന്നുണ്ടോ എന്നത് സംശയമാണ്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ വിജയിച്ചാൽ മലയാളഭാഷതന്നെ ഇല്ലാതാകും. ഭാഷ ഇല്ലാതായാൽ മലയാള പത്രപ്രവർത്തനത്തിന്റെ നിലനിൽപ്പും അപകടത്തിലാകും.

ഭാഷയുടെ വളർച്ചയ്ക്ക് മാധ്യമസംഭാവന വളരെ വലുതാണ്‌. ന്യൂജനറേഷൻ വാക്കുകളെക്കൂടി ഉൾപ്പെടുത്തുംവിധം മലയാള നിഘണ്ടു ഇടയ്ക്കിടെ പരിഷ്കരിക്കുന്നത് നന്നാകും. സാമ്രാജ്യത്വ ലോബി മാധ്യമമേഖലയിൽ ശക്തമാണ്. അതിന്റെ സ്വാധീനം ഇന്ത്യൻ മാധ്യമ റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പുകാലം വ്യാജവാർത്തകളുടെ കുത്തൊഴുക്കിന്റെ കാലമാണ്‌. ഇക്കാര്യത്തിൽ മാധ്യമങ്ങൾ സ്വയംവിമർശനവും ആത്മപരിശോധനയും നടത്തുന്നത് നന്നാകും.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.