Skip to main content

സംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നിൽ കേരളം മുട്ടുമടക്കില്ല

സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക്‌ പൂർണമായും വിശ്വസിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തെ മാത്രമാണെന്നതാണ്‌ രാജ്യത്തിന്റെ പ്രത്യേകത. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല.

മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ്‌ പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്‌. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്‌. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല.

രാഹുൽ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. കോൺഗ്രസ്‌ ദേശീയ അധ്യക്ഷനോട്‌ നിലപാട്‌ ചോദിച്ചപ്പോൾ ആലോചിച്ച്‌ പറയാമെന്നാണ്‌ പറഞ്ഞത്‌. തൊട്ടടുത്തിരുന്ന സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾക്ക്‌ ചിരിക്കാം. ഇന്ത്യയുടെ ജനമനസ്സിൽ തീയാണ്‌. നിങ്ങൾ മൗനത്തിലൂടെ ബിജെപിക്ക്‌ പിന്തുണ നൽകുകയാണ്‌. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ്‌ നിയമം. ഇത്‌ കേവലമൊരു നിയമമല്ല. ഇതുവരെ ഇവിടെ ജീവിച്ച കോടാനുകോടി ജനങ്ങളെ ഭയപ്പാടിലാക്കുകയാണ്‌. ആശങ്കയോടെയാണ്‌ അവർ കഴിയുന്നത്‌. അവരോട്‌ ഞങ്ങൾ പറയുന്നു. നിങ്ങൾ ഒറ്റയ്‌ക്കല്ല. കേരളം നിങ്ങൾക്കൊപ്പമുണ്ട്‌.

ഈ നിയമങ്ങൾക്കെതിരെ ആദ്യം ശബ്ദിച്ചത്‌ കേരളമാണ്‌. അന്നത്‌ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട്‌ എല്ലാവരും ഏറ്റെടുത്തു. സിഎഎക്കെതിരെ ഇന്ത്യയിൽ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്‌. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്തയച്ചു. നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. എല്ലാവരെയും ഒന്നായി കാണുന്ന കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.