Skip to main content

അനീതികൾക്കെതിരെയും വിഭാഗീയകൾക്കെതിരെയുമുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം

തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.

വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുനിരത്തിൽ ജാതിഭേദമന്യെ എല്ലാവർക്കും വഴി നടക്കാനുള്ള അവകാശത്തിനും രാജഭരണകാലത്ത് നിലനിന്ന അയിത്തത്തിനെതിരെയും ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 മാര്‍ച്ച് 30ന് തുടങ്ങി 1925 നവംബര്‍ വരെ നീണ്ടുനിന്ന ചരിത്ര പ്രക്ഷോഭം കേരള നവോത്ഥാനത്തിലെ ഉജ്ജ്വലമായ ഏടാണ്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയുണ്ടായിരുന്നു. അവകാശപ്പോരാട്ടം എന്നതിനൊപ്പം തന്നെ സാമുദായികസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വൈക്കം സത്യാഗ്രഹം പ്രധാന പങ്ക് വഹിച്ചു.കൊടിയ അനീതിക്കെതിരെയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ വിജയം നമ്മുടെ രാജ്യത്തെ സാമൂഹ്യപ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകർന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം തച്ചുടയ്ക്കാനും മനുസ്മൃതിയില്‍ പറയുന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനും 1925ല്‍ ആരംഭിച്ച ആര്‍എസ്എസ് എന്ന അര്‍ദ്ധഫാസിസ്റ്റ് സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കും വൈക്കം സത്യാഗ്രഹത്തോളം തന്നെ പഴക്കമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും, ഇന്നത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ മൃദുഹിന്ദുത്വത്തിന് നമ്മുടെ നാടിനെ വിട്ടുകൊടുക്കില്ല എന്നും ഓരോ പൗരരും പ്രതിജ്ഞയെടുക്കേണ്ട സമയം കൂടിയാണ് കേരളചരിത്രത്തിലെ ഈ ജ്വലിക്കുന്ന സമരത്തിന്റെ ഓര്‍മ്മദിനം.

അനീതികൾക്കെതിരെ, വിഭാഗീയകൾക്കെതിരെയുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം.
 

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.