Skip to main content

അനീതികൾക്കെതിരെയും വിഭാഗീയകൾക്കെതിരെയുമുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം

തുല്യതയ്ക്കായും മാനവികതയ്ക്കായും ഇന്നും തുടരുന്ന പോരാട്ടങ്ങളിൽ മലയാളികളുടെ സംഭാവനകളിലൊന്നായ വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമാണിന്ന്. ഓരോ മലയാളിയും അഭിമാനത്തോടെ തങ്ങളുടെ ചരിത്രത്തെ സ്മരിക്കേണ്ട ദിനം.

വൈക്കം ക്ഷേത്രത്തിന് സമീപത്തുള്ള പൊതുനിരത്തിൽ ജാതിഭേദമന്യെ എല്ലാവർക്കും വഴി നടക്കാനുള്ള അവകാശത്തിനും രാജഭരണകാലത്ത് നിലനിന്ന അയിത്തത്തിനെതിരെയും ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ച് 1924 മാര്‍ച്ച് 30ന് തുടങ്ങി 1925 നവംബര്‍ വരെ നീണ്ടുനിന്ന ചരിത്ര പ്രക്ഷോഭം കേരള നവോത്ഥാനത്തിലെ ഉജ്ജ്വലമായ ഏടാണ്. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന് ശ്രീ നാരായണഗുരു, മഹാത്മാ ഗാന്ധി, കുമാരനാശാന്‍, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയുണ്ടായിരുന്നു. അവകാശപ്പോരാട്ടം എന്നതിനൊപ്പം തന്നെ സാമുദായികസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും വൈക്കം സത്യാഗ്രഹം പ്രധാന പങ്ക് വഹിച്ചു.കൊടിയ അനീതിക്കെതിരെയുള്ള വൈക്കം സത്യാഗ്രഹത്തിന്റെ വിജയം നമ്മുടെ രാജ്യത്തെ സാമൂഹ്യപ്രക്ഷോഭങ്ങൾക്ക് ഇന്ധനം പകർന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം തച്ചുടയ്ക്കാനും മനുസ്മൃതിയില്‍ പറയുന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാനും 1925ല്‍ ആരംഭിച്ച ആര്‍എസ്എസ് എന്ന അര്‍ദ്ധഫാസിസ്റ്റ് സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്കും വൈക്കം സത്യാഗ്രഹത്തോളം തന്നെ പഴക്കമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും, ഇന്നത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന അപകടകരമായ മൃദുഹിന്ദുത്വത്തിന് നമ്മുടെ നാടിനെ വിട്ടുകൊടുക്കില്ല എന്നും ഓരോ പൗരരും പ്രതിജ്ഞയെടുക്കേണ്ട സമയം കൂടിയാണ് കേരളചരിത്രത്തിലെ ഈ ജ്വലിക്കുന്ന സമരത്തിന്റെ ഓര്‍മ്മദിനം.

അനീതികൾക്കെതിരെ, വിഭാഗീയകൾക്കെതിരെയുള്ള നമ്മുടെ നിരന്തരപ്രക്ഷോഭങ്ങൾക്ക് വൈക്കം സത്യാഗ്രത്തിന്റെ പോരാട്ടസ്മരണകൾ ഊർജമാകണം.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.