Skip to main content

കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ദ ന്യൂസ് മിനിട്ട് വാർത്തയിലൂടെ വെളിവാകുന്നത്

രാജ്യത്തെത്തന്നെ നടുക്കിയ ഒരു ദുരന്തത്തെ കേരള സർക്കാരിനെതിരായ രാഷ്ട്രീയനീക്കമാക്കി മാറ്റാൻ കേന്ദ്രസർക്കാർ ദുഷ്ടലാക്കോടെ ഇടപെട്ടു എന്ന് ഇംഗ്ലീഷ് മാധ്യമമായ ദ ന്യൂസ് മിനിട്ട് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നു. പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ ‘തെറ്റായ’ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതുന്നതിനായി പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് (PIB) നിന്ന് മൂന്ന് വ്യക്തികളെ ബന്ധപ്പെട്ടിരുന്നുവെന്നും അത്തരം ലേഖനങ്ങൾ എഴുതാൻ തയ്യാറുള്ള ശാസ്ത്രജ്ഞരെയോ ഗവേഷകരെയോ പത്രപ്രവർത്തകരെയോ തേടിയാണ് പിബിഐ ഇവരെ ബന്ധപ്പെട്ടതെന്നും ന്യൂസ് മിനിട്ടിൻ്റെ റിപ്പോർട്ട് പറയുന്നു.
നിരവധി പേർ മരിച്ച ഒരു ദുരന്തവും പലരെയും തിരിച്ചറിയാൻ സാധിക്കാതെ ശരീരഭാഗങ്ങളിൽ ഡി എൻ എ സാമ്പിളിൻ്റെ നമ്പർ എഴുതി അവരെ മണ്ണിലേയ്ക്ക് മടങ്ങാൻ അനുവദിക്കേണ്ടിവരുന്ന ദുഃഖകരമായ സാഹചര്യവും നിൽക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾ എന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തെ എല്ലാത്തരത്തിലും മോശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുക എന്ന ബിജെപിയുടെ നയമാണ് ഇതിലൂടെ വെളിവാകുന്നത്. റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന ന്യൂസ് മിനിട്ട് അഭിനന്ദനമർഹിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.