Skip to main content

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്. ഭരണഘടനയെ അട്ടിമറിക്കാതെ തന്നെ, അതിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പ്രയോഗങ്ങളിലൂടെ അപ്രസക്തമാക്കാനുള്ള സാധ്യത അദ്ദേഹം അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ 'we' (നാം) ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ, നിയമനിർമാണങ്ങളിലൂടെ ഈ ഉൾക്കൊള്ളലിനെ ദുർബലപ്പെടുത്താൻ രാജ്യത്ത് ശ്രമം നടക്കുന്നു. പതിനൊന്ന് വർഷക്കാലയളവിൽ ഇത്തരത്തിലുള്ള നിരവധി നീക്കങ്ങൾ നമുക്ക് മുന്നിലിരിക്കെ ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ ഇന്ത്യക്കാരൻ്റെയും കടമയായിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
രണ്ടുവർഷവും 11 മാസവും 17 ദിവസവുമാണ് ഭരണഘടന രൂപീകരിക്കാൻ എടുത്തത്. 11 സെഷനുകളിലായി 165 ദിവസത്തെ സിറ്റിങ്ങുകൾ. ഒടുവിൽ മതനിരപേക്ഷതയാണ് ഇന്ത്യ എന്ന് ഭരണഘടനയുടെ തീർപ്പ്. ഫെഡറലിസം എന്ന കാഴ്ചപ്പാടും ഭരണഘടന ഒന്നാം ആർട്ടിക്കിളിൽത്തന്നെ വ്യക്തമാക്കുന്നു. 'Union of States' ആണ് ഇന്ത്യ. എന്നാൽ, ഇന്ന് ആ തീർപ്പിനും മുകളിൽ പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുള്ള ശ്രമം തുടരുമ്പോൾ അത് മതരാഷ്ട്രത്തിലേക്കുള്ള യാത്രയാകുന്നു. കേന്ദ്രീകരണം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങളെ സാമന്ത രാജ്യങ്ങളാക്കാൻ ശ്രമം നടക്കുകയും ചെയ്യുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീരിനെപ്പോലെ ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ സംരക്ഷണമാണ് ഓരോ ഇന്ത്യക്കാരനും ഭരണഘടനാ ദിത്തിൽ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം.


 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.