Skip to main content

സിപിഐ എം വയനാട്‌ മുൻ ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന സ. കെ എൻ സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സിപിഐ എം വയനാട്‌ മുൻ ജില്ലാ കമ്മിറ്റിയംഗവും പുൽപ്പള്ളി മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന സ. കെ എൻ സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വയനാടൻ ജനതയുടെ ആവശ്യങ്ങളുയർത്തി നടത്തിയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ എൻ സുബ്രഹ്മണ്യൻ. പുൽപ്പള്ളിയിൽ കോളേജ്‌ വേണമെന്നാവശ്യപ്പെട്ട്‌ നടത്തിയ സമരത്തിനിടെ പൊലീസ്‌ നടത്തിയ വെടിവെപ്പിൽ സുബ്രഹ്മണ്യന്റെ കാലിന്‌ വെടിയേറ്റു. സ്വജീവിതം പണയപ്പെടുത്തിയും കർഷകരുടെയും മലയോര ജനതയുടെയും അവകാശപോരാട്ടങ്ങൾക്ക്‌ മുന്നിൽ നിന്ന നേതാവായിരുന്നു കെ എൻ സുബ്രഹ്മണ്യൻ. അദ്ദേഹത്തിന്റെ വേർപാട്‌ കർഷക, പൊതുപുരോഗമന പ്രസ്ഥാനങ്ങൾക്ക്‌ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

കെ എൻ സുബ്രഹ്മണ്യന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.