Skip to main content

ദുരന്തത്തിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്

ദുരന്തത്തിന്റെ പേരിൽ തെറ്റായ പ്രചാരണം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. വസ്‌തുതകളെ വസ്‌തുതകളായി പറയാൻ മാധ്യമങ്ങൾ തയ്യാറാകണം. കോട്ടയം മെഡിക്കൽ കോളേജിലെ പഴയ ശുചിമുറി കെട്ടിടം തകർന്നിടത്ത്‌ രക്ഷാപ്രവർത്തനം നിർത്തി എന്നൊക്കെ കള്ളം പറയുമ്പോൾ മാധ്യമങ്ങൾ വസ്‌തുത പറയണം.

അപകടമുണ്ടായയുടൻ സ്ഥലത്ത്‌ എത്തിയ മന്ത്രിമാർ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ അവർക്ക്‌ പ്രാഥമികമായി കിട്ടിയ വിവരങ്ങളാണ്‌ പങ്കുവച്ചത്‌. രണ്ടുപേർക്ക്‌ പരിക്കുപറ്റി എന്നായിരുന്നു വിവരം. അത്‌ താനാണ്‌ മന്ത്രിയെ അറിയിച്ചതെന്ന്‌ സൂപ്രണ്ടും മാധ്യമങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌. എങ്കിലും തിരച്ചിൽ നടത്താൻ മന്ത്രിമാർതന്നെയാണ്‌ നിർദേശിച്ചത്‌. മണ്ണുമാന്തിയന്ത്രം അപകടസ്ഥലത്ത്‌ എത്തിക്കാൻ ചില തടസ്സങ്ങളുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഭാഗം പൊളിച്ചും ഇരുമ്പുകമ്പികൾ അറുത്തുമാറ്റിയും മണ്ണുമാന്തിയന്ത്രം എത്തിച്ച്‌ അവശിഷ്‌ടങ്ങൾ നീക്കിയപ്പോഴാണ്‌ ഒരു സ്‌ത്രീ കുടുങ്ങിയതായി കണ്ടെത്തിയത്‌. അവരുടെ കുടുംബത്തിന്‌ ധനസഹായമുൾപെടെയുള്ള കാര്യങ്ങൾ സർക്കാർ ചെയ്യും.

ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവുൾപ്പെടെ ദുരന്തത്തെ വക്രീകരിച്ച്‌ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്‌. ആസൂത്രിതമായ പ്രചാരണത്തിന്റെ ഒരു രീതിയാണത്‌. ഒരു സന്ദർഭത്തിലും ഇത്തരം ഒരു രീതി ആരും ഉപയോഗിക്കരുത്‌. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നതിലൊന്നും കാര്യമില്ല. നാലുവർഷമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്‌. അതാര്‌ കേൾക്കുന്നു. അവിടെയുണ്ടായ സംഭവങ്ങളെ കൃത്യമായ വിവരം ജനങ്ങളിൽ എത്തിക്കേണ്ടതിനു പകരം മന്ത്രിയെത്തിയപ്പോൾ രക്ഷാപ്രവർത്തനം നിർത്തിവച്ചു എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും കള്ളം പറയുമ്പോൾ കൂട്ടുനിന്ന മാധ്യമങ്ങളുടെ നിലപാട്‌ ശരിയല്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്

സ. പിണറായി വിജയൻ

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്.

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് എഐ വഴിയാണ്, രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു

സ. ടി എം തോമസ് ഐസക്

യുഡിഎഫ് സർക്കാർ നിയമസഭയിൽവച്ച ധവളപത്രം തയ്യാറാക്കിയത് നിർമിത ബുദ്ധി (എഐ) വഴിയാണ്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം ഇത്തരത്തിൽ പരിശോധിച്ചു. ഇതോടെ ഈ രഹസ്യരേഖകൾ സ്വകാര്യ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ചു. ഇത് ​ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകണം.