Skip to main content

ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ

ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു. ആ രാജ്യത്തിനായി ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം അട്ടിമറിക്കുകയാണ് സംഘപരിവാർ.

ആർഎസ്എസ് ഗുജറാത്തിൽ നടപ്പാക്കിയ തന്ത്രമാണ് മണിപ്പുരിൽ കണ്ടത്. കലാപങ്ങളിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങളെ വിഭജിക്കാൻ ആർഎസ്എസിനും ബിജെപിക്കും കഴിയുന്നതിന്റെ തെളിവാണത്. മണിപ്പുർ ജനതയെ ആജന്മശത്രുക്കളാക്കിയതിൽ ഒന്നാം പ്രതി ആർഎസ്എസും രണ്ടും മൂന്നും പ്രതികൾ കേന്ദ്ര–മണിപ്പുർ സർക്കാരുകളുമാണ്. രണ്ട് വർഷംകൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും. അഭ്യസ്‌തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ കൊടുക്കാനുള്ള പ്രവർത്തനത്തിലാണ് സർക്കാർ. ലൈഫിൽ ഇതുവരെ നാലുലക്ഷം പേർക്ക് വീട് നൽകി. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട 56000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്‌. ഇടത് എം പിമാർ ഒഴികെ ഒരു എംപി പോലും ഇതിനെതിരെ മിണ്ടുന്നില്ല.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ പലസ്‌തീൻ ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇസ്രയേലിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നു. ഇസ്രയേൽ പിഞ്ചുകുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്നു. യുദ്ധനിയമം ലംഘിച്ചാണ്‌ അഭയാർഥി ക്യാമ്പുകളേയും ആശുപത്രികളേയും ആക്രമിക്കുന്നത് . ഇതിന് പിന്തുണ നൽകുന്ന ഇന്ത്യയുടേത് അപകടകരമായ വിദേശനയമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.