Skip to main content

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം. കനുഗോലു സിദ്ധാന്തത്തിനനുസരിച്ച്‌ മാധ്യമങ്ങൾ രാഷ്‌ട്രീയത്തിലെ വേഷവും ശരീരഭാഷയുമെല്ലാം നിശ്ചയിച്ച്‌ കേരളത്തെ വലതുപക്ഷ വൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌.

പൈങ്കിളി പ്രയോഗത്തിന്റെ ഭാഗമായി തൊഴിലാളി വർഗ - പുരോഗമന പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാമെന്നത്‌ തെറ്റിധാരണയാണ്‌. ലോകത്ത്‌ കേരളത്തിലെപ്പൊലെ മറ്റെവിടെയും വലതുപക്ഷ ആശയ നിർമ്മിതിയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയും നടക്കുന്ന പ്രദേശമില്ല. കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ നിർണായക സ്വാധീനമുള്ള സ്ഥലമാണ്‌ കേരളമെന്നതിനാൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ടാണിത്‌. ബിജെപി സർക്കാരിന്റെ വലതുപക്ഷ - കോർപറേറ്റ്‌ - വർഗീയ അനകൂല നയങ്ങളെ ചെറുത്ത്‌ ബദൽ ഉയർത്തുന്നതും കേരളമാണ്‌. ഇതിനെതിരായ ജനകീയ ആശയപ്രചരണ മാധ്യമമെന്നതാണ്‌ ദേശാഭിമാനിയുടെ പ്രസക്തി.

ദേശാഭിമാനി നിഷ്‌പക്ഷമല്ല. അതിന്റെ പക്ഷം അധ്വാനിക്കുന്ന വർഗത്തിന്റേതാണ്‌. ഒരു ദേശാഭിമാനി വീട്ടിലെത്തിയാൽ അവിടെ കമ്യൂണിസ്‌റ്റ്‌ കേഡർ എത്തുന്ന ഗുണമാണ്‌. മനോരമ എത്തിയാൽ യുഡിഎഫ്‌ ആ വീട്ടിൽ താമസം തുടങ്ങുന്ന അവസ്ഥയും. ദേശാഭിമാനി വാർത്ത ജനങ്ങളിലെത്തിക്കയാണ്‌. എന്നാൽ മനോരമയും മാതൃഭൂമിയും ചില ചാനലുകളും വാർത്ത നിർമ്മിക്കുകയാണ്‌. കോർപറേറ്റ്‌ താൽപര്യം സംരക്ഷിക്കുന്ന വാർത്തകൾ നിർമ്മിക്കുകയാണവർ. അതിനായി ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അപവാദ പ്രചരണം നടത്താൻ ഗവേഷണം നടത്തി വാർത്ത ഉൽപാദിപ്പിക്കുകയാണ്‌.

കോർപറേറ്റുകൾ കൈയടക്കിയ മാധ്യമങ്ങൾ മോഡി സർക്കാരിന്റെ അമിതാധികാരവാഴ്‌ച മറച്ചുവെച്ച്‌ വ്യാജ ആശയനിർമ്മാണവും പൊതുബോധവും സൃഷ്‌ടിക്കുന്നു. മോഡി ഭരണംവന്നശേഷം അദാനിയുടെ സമ്പത്തിൽ അരക്കോടിയിൽ നിന്ന്‌ 8.15 ലക്ഷംകോടിയായി വളർച്ച ഉയർന്നു. ദിവസം 600കോടിരൂപയുടെ ആസ്ഥിവർധനയുണ്ടായി. ഇക്കാര്യമൊന്നും അവർ നൽകില്ല. കോർപേ്ററ്റുകളുടെ കൊള്ളയും സർക്കാരിന്റെ കോർപറേറ്റ്‌ സേവയും തുറന്നുകാട്ടുന്നത്‌ ദേശാഭിമാനിയും കൈരളി ചാനലുമാണ്‌. അതിനാൽ മനോരമയിലുണ്ട്‌, ചാനലിൽ വന്ന വാർത്തയാണ്‌ എന്ന്‌ പറഞ്ഞ്‌ ചർച്ചചെയ്യും മുമ്പ്‌ നല്ല ആശയധാരണ വേണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.