Skip to main content

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു

കോൺഗ്രസിന്റെ പ്രതികരണശേഷിപോലും തകർക്കുന്നതാണ്‌ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിജിലൻസ്‌ കോടതിടെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുവരെ പുകമറ സൃഷ്ടിക്കാൻ കാത്തുവച്ചിരുന്ന കേസ്‌ വഴിയിലിട്ടുടച്ച കുഴൽനാടനും കോൺഗ്രസും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരിക്കുകയാണ്.

മാധ്യമ പിന്തുണയോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കെട്ടിപ്പൊക്കിയ ആരോപണങ്ങൾ കോടതി വിധിയോടെ ചില്ലുകൊട്ടാരം പോലെ തകർന്നു. കോടതിയിൽനിന്നേറ്റ തിരിച്ചടി സംബന്ധിച്ച്‌ എന്തെങ്കിലും ചർച്ച നടത്താൻ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. കുഴൽനാടന്റെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്ത്‌ ആഘോഷിച്ചു. കോടതി കൃത്യതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ചർച്ച നടത്തേണ്ട വിഷയമായി മാധ്യമങ്ങൾക്ക്‌ തോന്നുന്നില്ല. മാധ്യമങ്ങളുടെ വർഗപരമായ നിലപാട്‌ ജനം തിരിച്ചറിയും. രാഷ്ട്രീയ പ്രേരിത ഹർജിയെന്ന്‌ കോടതിപോലും പറയുന്ന സാഹചര്യമുണ്ടായി. സിപിഐ എം നേരത്തേമുതൽ സ്വീകരിച്ച നിലപാടാണ്‌ കോടതിയും അംഗീകരിച്ചത്‌.

സിഎംആർഎല്ലിൽനിന്ന്‌ പണം സ്വീകരിച്ചവർക്കെതിരെ കേസില്ലാത്തത്‌ എന്തുകൊണ്ടെന്ന്‌ കോടതി ചോദിച്ചു. കമ്പനിയുടെ അപേക്ഷയിൽ മുഖ്യമന്ത്രി കുറിപ്പെഴുതിയത്‌ സാധാരണ നടപടിക്രമം മാത്രമെന്നും ഒരാനുകൂല്യവും മുഖ്യമന്ത്രിയും സർക്കാരും നൽകിയിട്ടില്ലെന്നും കോടതി കണ്ടെത്തി. ആരോപണം തെറ്റെന്ന്‌ തെളിഞ്ഞാൽ മാപ്പ്‌ പറയുമെന്ന്‌ കുഴൽനാടൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിന്‌ അദ്ദേഹം തയ്യാറുണ്ടോയെന്ന്‌ വ്യക്തമാക്കണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.