Skip to main content

ബുദ്ധദേബിന്റെ ഓർമകൾ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കാകും

മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ്‌ അവസാനിക്കുന്നത്‌. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ്‌ പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്‌.
അടിയുറച്ച കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും ലാളിത്യവും മുറുകെ പിടിച്ചുള്ള ജീവിതമായിരുന്നു ബുദ്ധദേവിന്റേത്‌‌. അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോഴും ഒരു ദശാബ്‌ദം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും അതിൽ മാറ്റമുണ്ടായില്ല. ബംഗാളിന്റെ വികസനത്തിനായി ശക്തമായ നിലപാടുകളാണ്‌ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം കൈക്കൊണ്ടത്‌. കാർഷിക മേഖലയിൽ ബംഗാളിലുണ്ടായ വിപ്ലവകരമായ മുന്നേറ്റം വ്യവസായ രംഗത്തും വേണമെന്ന ദീർഘവീക്ഷണമുള്ള നിലപാടായിരുന്നു അദ്ദേഹത്തിന്റേത്‌. ഐടി മേഖലയിലടക്കം നടത്തിയ മുന്നേറ്റം അതിന്‌ തെളിവായി. കൊൽക്കത്തയ്‌ക്ക്‌ ചുറ്റും ഉയർന്ന്‌ നിൽക്കുന്ന ടൗൺഷിപ്പുകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്‌. ദീർഘകാല വികസനത്തിന്‌ ആവശ്യമായ നയങ്ങളെ എതിരാളികൾ കലാപം കൊണ്ടാണ്‌ നേരിട്ടത്‌. ബുദ്ധദേവിന്റെ നിലപാടുകളായിരുന്നു ശരിയെന്ന്‌‌ പിൽക്കാല ചരിത്രം തെളിയിച്ചു.
ബംഗാളി ഭാഷയിൽ അതീവ പ്രാവീണ്യമുണ്ടായിരുന്നു ബുദ്ധദേവിന്‌. അദ്ദേഹത്തിന്റെ പഠനങ്ങളും വിവർത്തനങ്ങളും സാഹിത്യ ലോകത്തിനുള്ള സംഭാവനയായി മാറി. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെ ശിൽപിയുമായിരുന്നു അദ്ദേഹം.
തലയെടുപ്പുള്ള നേതാവായും ഭരണാധികാരിയായും നിലകൊള്ളുന്നതിനിടെ പലതവണ വധശ്രമങ്ങളെയും അതിജീവിക്കേണ്ടി വന്നു. ജീവൻ പണയപ്പെടുത്തിയും ശരിയായ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ അദ്ദേഹത്തിനായി.
കേന്ദ്രസർക്കാർ പത്മഭൂഷൺ നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ബുദ്ധദേവ്‌ അത്‌ നിരസിച്ചു. ബഹുമതികൾ പ്രതീക്ഷിച്ചായിരുന്നില്ല തന്റെ പൊതുപ്രവർത്തനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. നിസ്വാർഥനായ ഒരു പൊതുപ്രവർത്തകനെയും ഭരണാധികാരിയെയുമാണ്‌ ബുദ്ധദേവിന്റെ വിയോഗത്തിലൂടെ നമുക്ക്‌ നഷ്ടമാകുന്നത്‌. അദ്ദേഹത്തിന്റെ ഓർമകൾ പാർടിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക്‌ വഴിവിളക്കായി തെളിഞ്ഞുനിൽക്കും. പ്രിയസഖാവിന്റെ സ്മരണകൾക്ക്‌ മുന്നിൽ അന്ത്യാഭിവാദ്യമർപ്പിക്കുന്നു. ബംഗാളിലെ പാർടിയുടെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.