Skip to main content

വിശ്വകായികമേളയ്ക്ക് മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ

വിശ്വകായികമേളയ്ക്ക് പാരിസിൽ മിഴി തുറന്നു. ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ് നഗരം. ഉദ്‌ഘാടനച്ചടങ്ങുകൾ ആദ്യമായി സ്‌റ്റേഡിയത്തിന്‌ പുറത്തെത്തിയപ്പോൾ അവിസ്‌മരണീയ കാഴ്‌ചകളുമായി പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു. രാജ്യാതിർത്തികൾ മാഞ്ഞുപോവുകയും ജനത ഒന്നാവുകയും ചെയ്യുന്ന വിശ്വമാനവീകതയുടെയും സൗഹൃദത്തിന്റെയും പോരാട്ടവീറിന്റെയും സംഗമഭൂമിയാണ് ഒളിമ്പിക്സ്.

206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങൾ വിശ്വവേദിയുടെ അരങ്ങിലെത്തും. 117 അംഗ സംഘമാണ് 2024 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. പി ആർ ശ്രീജേഷ്, എച്ച് എസ് പ്രണോയി, വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്ദുള്ള അബൂബക്കർ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ. ലോകജനതയെ ഇത്രയേറെ ചേർത്തുനിർത്തുന്ന മറ്റൊരു കായികമേളയ്ക്കും ചരിത്രം പിറവിയേകിയിട്ടില്ല. ഈ മഹാ കായികമേളയിൽ മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.