Skip to main content

വിശ്വകായികമേളയ്ക്ക് മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ

വിശ്വകായികമേളയ്ക്ക് പാരിസിൽ മിഴി തുറന്നു. ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരിസ് നഗരം. ഉദ്‌ഘാടനച്ചടങ്ങുകൾ ആദ്യമായി സ്‌റ്റേഡിയത്തിന്‌ പുറത്തെത്തിയപ്പോൾ അവിസ്‌മരണീയ കാഴ്‌ചകളുമായി പാരിസ്‌ ലോകത്തെ വിസ്‌മയിപ്പിച്ചു. രാജ്യാതിർത്തികൾ മാഞ്ഞുപോവുകയും ജനത ഒന്നാവുകയും ചെയ്യുന്ന വിശ്വമാനവീകതയുടെയും സൗഹൃദത്തിന്റെയും പോരാട്ടവീറിന്റെയും സംഗമഭൂമിയാണ് ഒളിമ്പിക്സ്.

206 രാജ്യങ്ങളിലെ 10,500 കായികതാരങ്ങൾ വിശ്വവേദിയുടെ അരങ്ങിലെത്തും. 117 അംഗ സംഘമാണ് 2024 ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി മത്സരിക്കുന്നത്. പി ആർ ശ്രീജേഷ്, എച്ച് എസ് പ്രണോയി, വൈ. മുഹമ്മദ് അനസ്, വി. മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ, അബ്ദുള്ള അബൂബക്കർ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ. ലോകജനതയെ ഇത്രയേറെ ചേർത്തുനിർത്തുന്ന മറ്റൊരു കായികമേളയ്ക്കും ചരിത്രം പിറവിയേകിയിട്ടില്ല. ഈ മഹാ കായികമേളയിൽ മാറ്റുരയ്ക്കുന്ന മുഴുവൻ കായിക പ്രതിഭകൾക്കും വിജയാശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.