Skip to main content

സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം, ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം

സമത്വത്തിന്റെ സമ്മോഹനമായ സന്ദേശമാണ് ഓരോ ഓണവും മലയാളിക്ക് കൈമാറുന്നത്. വേർതിരിവിന്റെ സങ്കുചിത കാഴ്ചപ്പാടുകളെ മറികടക്കാൻ ഒരുമയുടെ ഈ മഹത്തരമായ കാലം നമുക്ക് കൂടുതൽ പ്രചോദനം നൽകും.

പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും അതിജീവിന പാതയിലൂടെ കേരളം മുന്നേറുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഓണമെത്തുന്നത്. വയനാട്ടിലെ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിൽ സർവ്വം നഷ്ടമായവരെ പുനരധിവസിപ്പിക്കാനും ഉപജീവനമാർഗ്ഗങ്ങൾ തിരികെ പിടിക്കാനും, ടൗൺഷിപ്പുകൾ ഉൾപ്പടെ നിർമ്മിച്ച് ആ പ്രദേശത്തെയാകെ ഉന്നതിയിലേക്ക് ഉയർത്താനും സർക്കാർ നടത്തുന്ന പരിശ്രമങ്ങളിൽ നാടൊന്നാകെ കൈകോർക്കുകയാണ്. അതിജീവനത്തിന്റെ പുതുചരിതം രചിക്കുന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സഹോദരങ്ങളെ ഈ ഓണക്കാലത്ത് നമ്മോടൊപ്പം ചേർത്ത് നിർത്താനാകണം. ദുരന്തബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ പങ്കാളികളാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് നമുക്ക് ഈ ഓണം കൂടുതൽ മനോഹരമാക്കാം.

മാനുഷരെല്ലാരും ഒരുപോലെ വസിക്കുന്ന നല്ല കാലത്തിലേക്കാണ്‌ നമുക്ക്‌ കുതിക്കേണ്ടത്‌. സന്തോഷവും സമൃദ്ധിയും ആഘോഷവും സമൂഹത്തിലെ എല്ലാ മനുഷ്യർക്കും പ്രാപ്തമാകണം. ആ നല്ല നാളിലേക്കുള്ള യാത്രയിൽ നവകേരള സൃഷ്ടിക്കായുള്ള പോരാട്ടങ്ങളിൽ നമുക്ക്‌ കൈകോർക്കാം.

എല്ലാവർക്കും ഓണാശംസകൾ!

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം.

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളി മനസുകളിൽ ഭാവസാന്ദ്രമായ പാട്ടുകൾ നിറച്ച ഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സംഗീതാരാധാകർ നെഞ്ചേറ്റിയ ഭാവഗായകനായിരുന്നു ജയചന്ദ്രൻ. തമിഴിലും കന്നഡയിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ആ ശബ്ദം നിറഞ്ഞൊഴുകി.

ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംഭവബഹുലമായ 2024 നോട് വിട പറഞ്ഞ് പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ. ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്.

സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പുത്തലത്ത് ദിനേശൻ രചിച്ച നാലു പുസ്‌തകം മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശിപ്പിച്ചു. 'വെള്ളത്തിൽ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകൾ, സ്മരണകൾ സമരായുധങ്ങൾ' എന്നിവയാണ്‌ പ്രകാശിപ്പിച്ചത്‌.