Skip to main content

എൽഡിഎഫ് സർക്കാരിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ദേശീയപാത ഉണ്ടാകുമായിരുന്നില്ല

വലതുപക്ഷ മാധ്യമങ്ങളും കേരളത്തിലെ പ്രതിപക്ഷ രാഷ്‌ട്രീയ പാർടികളോട്‌ ചേർന്ന്‌ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്കുമെതിരായി വലിയ രീതിയിലുള്ള നുണ പ്രചരണങ്ങളാണ്‌ കെട്ടഴിച്ചു വിടുന്നത്‌. അതിനുള്ള ഏറ്റവും ഒടുവിലുത്തെ ഉദ്ദാഹരണമാണ്‌ ദേശീയ പാത66 ലെ പ്രശ്നങ്ങളിൽ സ്വീകരിച്ച നിലപാടുകൾ. എൻഎച്ച്‌66 ൽ ചില ഇടത്ത് പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ അത് സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്‌. കേന്ദ്രത്തിനാണ് നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്തം. ഭൂമി ഏറ്റെടുക്കൽ മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തു കൊടുത്തത്. ഉമ്മൻ ചാണ്ടി സർക്കാർ പൂർണമായി ഉപേക്ഷിച്ചതാണ് ദേശീയ പാത വികസനം. എന്നാൽ ഇതിന്റെ നിർമാണത്തിനുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‌ കേരളം ചെയ്‌തുകൊടുത്തിട്ടുണ്ട്‌. അതിനാൽ തന്നെ ഇടതുപക്ഷ സർക്കാർ ഇല്ലെങ്കിൽ ദേശീയ പാത ഇല്ല. ഇപ്പോൾ കേന്ദ്രം നിർമാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയാണ്‌. ഈ പട്ടികയിൽ ബിജെപിയ്ക്ക്‌ വലിയ തുക ഇലക്ട്രൽ ബോണ്ട് നൽകിയ കമ്പനികൾ വരെ ഉൾപ്പെട്ടിട്ടുണ്ട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.