മാർച്ച് 23 ചീമേനി രക്തസാക്ഷി ദിനത്തിൽ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.

മാർച്ച് 23 ചീമേനി രക്തസാക്ഷി ദിനത്തിൽ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.
ചീമേനി രക്തസാക്ഷിത്വത്തിന് 38 വർഷം തികയുകയാണ്. സമീപകാല കേരളം കണ്ട ഏറ്റവും പൈശാചികമായ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു ചീമേനിയിലേത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് കഴിഞ്ഞ് ചീമേനി പാർടി ഓഫീസിൽ കണക്ക് പരിശോധിക്കുന്ന സമയത്തായിരുന്നു കോൺഗ്രസ് ആക്രമണം.
ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണ്ണത്തിനായുള്ള കേന്ദ്ര സർക്കാർ നയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയെ തകർക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം.
പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരിൽ ബ്രിട്ടീഷ് പട്ടാളം ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരെ തൂക്കിലേറ്റിയ ദിവസമാണ് മാർച്ച് 23. ഭഗത് സിംഗ്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഈ ധീരപോരാളി പകര്‍ന്ന വിപ്ളവച്ചൂട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കുറയുന്നില്ല .
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത കോൺഗ്രസ് ക്രൂരതയായ ചീമേനി കൂട്ടക്കൊലയുടെ സ്മരണ ദിനമാണിന്ന്. വെട്ടി പിളർന്നും പച്ചയോടെ കത്തിച്ചും കോൺഗ്രസുകാർ അഞ്ചു ജീവനുകളാണ് ചീമേനിയിൽ എടുത്തത്. മനുഷ്യമനസ്സാക്ഷിയ ഞെട്ടിച്ച ഈ സംഭവത്തിന് ഇന്നേയ്ക്കു 38 വർഷം തികയുന്നു.
രണ്ടാം പിണറായി വിജയൻ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ ബഹുജനറാലി സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഏപ്രിൽ 21മുതൽ മെയ് 23വരെയുള്ള ദിവസങ്ങളിലായാണ് റാലികൾ. എല്ലാ റാലികളിലും മുഖ്യമന്ത്രി സ. പിണറായി വിജയൻ പങ്കെടുക്കും.
അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും തൊഴിലാളികളായി പരിഗണിക്കില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ‘സന്നദ്ധ’ അങ്കണവാടി പ്രവർത്തകരെ തൊഴിലാളികളായി കണക്കാക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിന് എതിരെ അപ്പീൽ നൽകുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു.
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി 25 മുതൽ 31 വരെ സിപിഐ എം നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തും. മുഴുവൻ ബ്രാഞ്ചുകളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ലോക്കൽ, ഏരിയ കമ്മിറ്റികൾ ശുചീകരണത്തിന് നേതൃത്വം നൽകും. മാലിന്യം നീക്കി പൊതു ഇടങ്ങൾ വൃത്തിയാക്കും.
അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടി സ്വയം സമർപ്പിച്ച മഹാനായ എ.കെ.ജി.യുടെ ഓർമ്മദിനമാണിന്ന്. പാവങ്ങളുടെ പടത്തലവനായ സഖാവ് രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതൃത്വമായി നിലകൊണ്ടു.
മാർച്ച് 22 സഖാവ് എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി.
പാവങ്ങളുടെ പടത്തലവൻ സഖാവ് എകെജി സമര പാതകളിൽ എക്കാലവും ജ്വലിക്കുന്ന വിപ്ലവ ചൈതന്യമാണ്. എകെജിയുടെ വേർപാടിന്റെ 48-ാം വാർഷികദിനമാണ് ഇന്ന്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടങ്ങളാണ് സഖാവിനെ സമരപാതയിലെത്തിച്ചത്.
സിപിഐ എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഎംഎസ് - എകെജി ദിന അനുസ്മരണ സമ്മേളനം പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന "കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ" സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ മുതിർന്ന പൗരന്മാർക്ക് വയോജന കമ്മീഷൻ ഒരു പുതിയ യുഗത്തിന്റെ തുടക്കമാകും.
യുഗപ്രഭാവനായ സഖാവ് ഇ എം എസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വർഷം തികയുകയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഐ എം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു.
മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.