ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകൾ മുതൽക്ക് രാജ്യത്തെ കാർഷിക രംഗം കടുത്ത പ്രതിസന്ധിയിലാണ്. നവലിബറൽ നയങ്ങളുടെ ഭാഗമായി കാർഷിക രംഗത്ത് നിന്നുള്ള സർക്കാരിൻ്റെ നിരന്തരമായ പിൻമാറ്റം ഉത്പാദന ചെലവുകളിലെ വർധനവ്, വിളകളുടെ വിലയിൽ തുടർച്ചയായുള്ള ചാഞ്ചാട്ടം എന്നീ ഘടകങ്ങളുടെ ആക്കം കൂട്ടി.