Skip to main content

ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും മുതലാളിത്ത സാമ്പത്തിക നയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയരണം

രാജ്യത്തെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണത്തെ ചെറുക്കാൻ മതനിരപേക്ഷ ജനാധിപത്യവാദികളുടെ ഐക്യത്തിനാകും. രാജ്യത്ത്‌ കോർപറേറ്റുകളും ഹിന്ദുത്വവും സഖ്യത്തിലാണ്‌. ടാറ്റയുൾപ്പെടെയുള്ള വൻകിട മുതലാളിമാർ ആർഎസ്‌എസ്‌ കാര്യാലയം സന്ദർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്റെ നവലിബറൽ നയം ആക്രമണോത്സുകമായാണ്‌ നടപ്പാക്കുന്നത്‌. പ്രതിഷേധങ്ങളെ അപരവിദ്വേഷം വളർത്തി മറികടക്കാനാണ്‌ ഇവരുടെ ശ്രമം. മുതലാളിത്ത സാമ്പത്തിക നയത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ വർഗീയ ആശയങ്ങൾക്കെതിരെയും ബഹുജന പ്രക്ഷോഭമുയർത്തണം. ലോകത്താകെ വലതുപക്ഷ വ്യതിയാനം പ്രകടമാണ്‌. ഇറ്റലിയിലുൾപ്പെടെ നവനാസി ബന്ധമുള്ളവർ ഭരണത്തിലെത്തി. നവലിബറൽ നയങ്ങൾമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മുതലെടുത്താണിത്‌. പ്രശ്‌നങ്ങളുടെയെല്ലാം കാരണം കുടിയേറ്റക്കാരും ന്യൂനപക്ഷവുമാണെന്ന്‌ അവർ വരുത്തിത്തീർക്കുന്നു. ഇന്ത്യയിലും സമാന സ്ഥിതിയാണ്‌. ഏത്‌ തീവ്ര വലതുപക്ഷത്തെയും നിരന്തര സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മറികടക്കാമെന്നതിന്റെ ഉദാഹരണമാണ്‌ ചിലിയും ബ്രസീലും. ഇതിനായി ജനകീയ പ്രക്ഷോഭങ്ങളുയരണം.

 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.