Skip to main content

തുല്യതയിലേക്ക് വഴിനടത്തിയ വൈക്കം

 

കേരള നവോത്ഥാനത്തിലെ സവിശേഷ സ്ഥാനമലങ്കരിക്കുന്ന വൈക്കം സത്യാഗ്രഹം പോരാട്ട സ്മരണകളുടെ നൂറ് വർഷങ്ങൾ തികയുകയാണ്. ജാതി മേധാവിത്വങ്ങൾക്ക് മേൽ മാനവികത നേടിയ ഉജ്ജ്വല വിജയങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെട്ടത് വൈക്കം സത്യാഗ്രഹത്തോടെയാണ്. വൈക്കം ക്ഷേത്ര നിരത്തിൽ കൂടി അവർണരെന്ന് കരുതപ്പെട്ടവർക്ക് വഴി നടക്കാനുള്ള അവകാശത്തിനായാണ് സമരം ആരംഭിച്ചത്.

കേരള സാമൂഹിക പരിഷ്കരണത്തിന്റെ ഗതി മാറ്റിയ നേതൃത്വങ്ങളിൽ മിക്കവരും ഈ സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരാണ്. പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ മുന്നിൽ നിന്ന് നയിച്ച സമരത്തിന് ഗാന്ധിജിയുടെ വരവോടെ ദേശീയ ശ്രദ്ധ നേടാൻ കഴിഞ്ഞു. സോവിയറ്റ് വിപ്ലവത്തിൽ ആവേശഭരിതരായ കോൺഗ്രസ്സിലെ സോഷ്യലിസ്റ് വിഭാഗം സാമൂഹിക പൊളിച്ചെഴുത്തിനുള്ള ഉപാധിയായി സമരത്തെ കണ്ടു. ജാതിയമായ വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ ജനതയെ സജ്ജരാക്കിയതിന് വൈക്കം സത്യാഗ്രഹത്തോട് കേരളം എക്കാലവും കടപ്പെട്ടിരിക്കുന്നു. മാനവികത വിഭജനങ്ങളുടെയും വർഗീയതയുടെയും ആശയങ്ങളെ മുഖാമുഖം നിന്ന് എതിരിടുമ്പോൾ നൂറിന്റെ നിറവിൽ നിൽക്കുന്ന വൈക്കം സത്യഗ്രഹം ആ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജ സ്രോതസായി നിലകൊള്ളും.



 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.