Skip to main content

പ്രതിപക്ഷ നിലപാട് നിലവാരമില്ലാത്തത്

കണ്ണടച്ച്‌ എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട്‌ നാടിന്റെ നിലവാരത്തിന്‌ ചേരാത്തതാണ്. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്ക്‌. അതാണ്‌ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷവും സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക പരിപാടിയും പ്രതിപക്ഷം ബഹിഷ്‌കരിച്ചത്‌.

നാട്ടിൽ ഒന്നും നടക്കരുതെന്ന ചിന്തയാണ്‌ പ്രതിപക്ഷത്തിന്‌. വികസന പദ്ധതികൾ നല്ലരീതിയിൽ നടപ്പാകുന്നതിൽ അവർ അസ്വസ്ഥരാണ്‌. യുഡിഎഫ്‌ ഭരണകാലം പോലെയാകണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അഴിമതി കൊടികുത്തിവാണ അക്കാലം അവസാനിച്ചതിന്റെ അസ്വസ്ഥതയാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. നാട്‌ വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴും ഇടുങ്ങിയ മനസ്സിന്റെ വക്താക്കളായി വ്യത്യസ്‌ത നിലപാടെടുത്തു. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും ഉദ്‌ഘാടനമാണ്‌ വരാൻപോകുന്നത്‌. തങ്ങളുടെ മണ്ഡലത്തിൽ വികസനം വേണ്ടെന്ന്‌ ഇവർ പറയുമോ. വികസനത്തിൽ യുഡിഎഫ്‌ എംഎൽഎമാരെ അവഗണിച്ചെന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികളോട്‌ ഇവർക്ക്‌ മൗനമാണ്‌. നാട്‌ തകർന്നാലും ജനം വിഷമിച്ചാലും അതിൽ സന്തോഷിക്കുന്ന മനസ്ഥിതി. കേരളത്തോട്‌ കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്‌ദിക്കാൻപോലും യുഡിഎഫിന്റെ പാർലമെന്റ്‌ അംഗങ്ങൾ തയ്യാറല്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും 60,000 കോടി രൂപയുടെ വികസനം അഞ്ചുവർഷത്തിനുള്ളിൽ കിഫ്‌ബിവഴി നടപ്പാക്കാനാണ്‌ തീരുമാനം. അതിൽ 18,000 കോടിയുടെ പദ്ധതിക്ക്‌ തുടക്കമിട്ടു.



 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.