Skip to main content

ലോകത്തുടനീളം അലയടിച്ചുയർന്ന വിമോചനപ്പോരാട്ടങ്ങളുടെയെല്ലാം പ്രഭവവും പ്രചോദനവുമായി റഷ്യൻ വിപ്ലവവും അത് ജന്മം നൽകിയ ജീവിതക്രമവും മാറി

പുതിയൊരു ലോകക്രമം എന്ന സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ട് 1924 ജനുവരി 21ന് ജീവിതത്തിൽനിന്ന് വിടവാങ്ങുമ്പോൾ ലെനിന് 54 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. 1870 ഏപ്രിൽ 22ന് തുടങ്ങിയ ആ ജീവിതയാത്ര താരതമ്യേന ഹ്രസ്വമായിരുന്നു. എങ്കിലും ആ അരനൂറ്റാണ്ട് ലോകത്തെ പുതുക്കിപ്പണിയുന്ന ഭാവനയുടെയും ചിന്തയുടെയും പ്രയോഗത്തിന്റെയും കേന്ദ്രമായി മാറി. ഭീമാകാരമായ ഒരു ലോകക്രമത്തെ, ഘടനാപരമായി ആഴത്തിൽ വേരുപിടിച്ച അതിന്റെ ചൂഷണക്രമങ്ങളെ പൊളിച്ചുപണിയാൻ കഴിയുമെന്ന് ലെനിൻ ലോകത്തെ പഠിപ്പിച്ചു. ആ പൊളിച്ചുപണിയലിന്റെ സിദ്ധാന്തവും സംഘടനാരൂപവും നിർമിച്ചു. മനുഷ്യവംശവിമോചനത്തിന്റെ വഴിയിൽ ഉയർന്നുവന്ന പ്രതിബന്ധങ്ങളോടെല്ലാം സ്വന്തം സംഘടനാസംവിധാനത്തിലെ പിഴവുകൾ ഉൾപ്പെടെ, ഉറച്ചുനിന്നു പോരാടി. പിൽക്കാലത്ത് നെരൂദ കവിതയിലെഴുതിയതുപോലെ ‘നീ പകർന്ന പ്രത്യാശയ്ക്കും നീ പകർന്ന ഊർജത്തിനും നീ പകർന്ന ദൃഢതയ്ക്കും നന്ദി' എന്ന് ലോകം ലെനിനോട് പറഞ്ഞു.

അനന്യവും സവിശേഷവുമായ മൂന്നു തലങ്ങളിൽ ഒരുപോലെ പടർന്നുകിടക്കുന്നതാണ് ലെനിന്റെ വിപ്ലവപരമായ സംഭാവനകൾ. മുതലാളിത്തത്തിന്റെ കടപുഴക്കി പുതിയൊരു ജീവിതക്രമത്തിലേക്ക് മനുഷ്യവംശത്തിന് നടന്നെത്താൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിച്ചതാണ് അതിൽ ആദ്യത്തേതും പരമപ്രധാനവും. ഫ്രഞ്ച് വിപ്ലവവും 1848ലെ തൊഴിലാളി കലാപങ്ങളും 1871ലെ പാരീസ് കമ്യൂണും ഉൾപ്പെടെയുള്ള വിമോചനപര മുന്നേറ്റങ്ങളിൽനിന്നും 1917ലെ റഷ്യൻ വിപ്ലവത്തിന് നിർണായകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. മുതലാളിത്ത ലോകക്രമത്തെ കടപുഴക്കാനുള്ള 1848ലെയും 1871ലെയും ശ്രമങ്ങൾ അവയുടെ ലക്ഷ്യസാക്ഷാൽക്കാരത്തിൽ വിജയിച്ചില്ല. വരാനിരിക്കുന്ന വിപ്ലവമുന്നേറ്റങ്ങളിലെ സംഘാടനത്തിനുള്ള മുന്നറിയിപ്പുകൾ ബാക്കിവച്ച് അവ ചരിത്രത്തിന്റെ ഭാഗമായി. ജനാധിപത്യവിപ്ലവത്തിന്റെ ലോകകവാടമായി പരിഗണിക്കപ്പെട്ട ഫ്രഞ്ച് വിപ്ലവമാകട്ടെ ഗില്ലറ്റിനിലും രാജപ്രതാപത്തിന്റെ പുനഃസ്ഥാപനത്തിലുമാണ് പര്യവസാനിച്ചത്. പരാജയത്തിലും അവ ചരിത്രത്തിലെ വലിയ പാഠങ്ങൾ തന്നെയായിരുന്നു.

ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവം ഇതിൽനിന്നെല്ലാം അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു. കാൽപ്പനികമായ വിപ്ലവസാഹസികതയോ കേവലമായ വിധ്വംസകത്വമോ പരിഷ്കരണവാദപരമായ ഒത്തുതീർപ്പുകളോ കൊണ്ട് സാധ്യമാകുന്നതല്ല വിപ്ലവപരമയ സാമൂഹ്യപുനഃസംഘാടനം എന്നദ്ദേഹത്തിന് വ്യക്തമായിരുന്നു. ചരിത്രഗതിയുടെ നിർണായക സന്ദർഭങ്ങളിൽ ഏറ്റവും അർഥവത്തായി ഇടപെട്ട് അതിന്റെ ഗതി തിരിച്ചുവിടാൻ കഴിയുന്ന പ്രായോഗികതയും സംഘാടനമികവും ലെനിനുണ്ടായിരുന്നു. "സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം' എന്ന് താൻ വിശേഷിപ്പിച്ച മാർക്സിസത്തിന്റെ പ്രയോഗക്ഷമത അങ്ങേയറ്റം ഫലപ്രദമായി ആവിഷ്കരിക്കപ്പെട്ടത് ലെനിന്റെ നേതൃത്വത്തിലായിരുന്നു. 1921ലെ പുതിയ സാമ്പത്തികനയം (NEP) ഉൾപ്പെടെയുള്ള നടപടികൾ വഴി അതിസാഹസികതയുടെ ചതിക്കുഴിയിൽ വീഴാതെ താൻ പടുത്തുയർത്തിയ വിപ്ലവത്തെ അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. പിന്നാലെ വന്ന പതിറ്റാണ്ടുകളിൽ ലോകത്തുടനീളം അലയടിച്ചുയർന്ന വിമോചനപ്പോരാട്ടങ്ങളുടെയെല്ലാം പ്രഭവവും പ്രചോദനവുമായി റഷ്യൻ വിപ്ലവവും അത് ജന്മം നൽകിയ ജീവിതക്രമവും മാറി. ‘പുതിയ ലോകം! പുതിയ ആകാശം’ എന്ന് മനുഷ്യവംശം പ്രത്യാശയോടെ ശിരസ്സുയർത്തി. 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.