Skip to main content

ഏത് മതവിശ്വാസിക്കും അവിശ്വാസിക്കും മൗലികാവകാശങ്ങളുടെ കാര്യത്തിൽ തുല്യത നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന അതിൽ നിന്നുള്ള വ്യതിചലനമാണ് പൗരത്വ ഭേദഗതി നിയമം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രചാരണം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് ചട്ടങ്ങൾ അവതരിപ്പിച്ചത്. അതോടൊപ്പം സഖ്യകക്ഷികളെ തേടിയുള്ള നെട്ടോട്ടവും മറ്റു കക്ഷികളിൽനിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള പരിശ്രമവും തുടരുകയായിരുന്നു. ബിജെപിയുടെ പ്രചാരണങ്ങളിൽനിന്നും വ്യത്യസ്തമായി ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയുടെ കരുത്ത് ബിജെപി ഭയക്കുന്നുവെന്നതിന്റെ സൂചനയാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്.

ഇന്ത്യാ രാജ്യത്തിന്റെ പൗരത്വത്തിന്റെ പ്രത്യേകത എല്ലാ മത വിശ്വാസികളെയും മത വിശ്വാസികളല്ലാത്തവരെയും അത് ഒരേപോലെ ഉൾക്കൊള്ളുന്നുവെന്നതാണ്. രാജ്യത്തിന്റെ മതനിരപേക്ഷത ഇതിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. പൗരത്വത്തിന്റെ അടിസ്ഥാനത്തെ സംബന്ധിച്ച ചർച്ച ഭരണഘടനാ അസംബ്ലിയിൽ 1949 ആഗസ്ത് പത്തിനാണ് ആരംഭിച്ചത്. രണ്ടര ദിവസത്തോളം ഈ ചർച്ച നീണ്ടുനിന്നു. കരടിൽ 21 ഭേദഗതികളാണ് അവതരിപ്പിക്കപ്പെട്ടത്. 1947ലെ ഇന്ത്യാ വിഭജനവും തുടർന്നുണ്ടായ അഭയാർഥി പ്രവാഹവുമെല്ലാം സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് ഈ ചർച്ച നടന്നതെന്നോർക്കണം. നെഹ്റുവും അംബേദ്കറുമെല്ലാം ഈ ചർച്ചയിൽ സജീവമായി പങ്കെടുത്തു. പൗരത്വം മതനിരപേക്ഷതയിലൂന്നി നിൽക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് അവർ ഇടപെട്ടത്.

ഭരണഘടനാ അസംബ്ലിയിൽ വിശദമായി ചർച്ചചെയ്ത് എല്ലാ മതസ്ഥരെയും ഒരേപോലെ കണ്ടുകൊണ്ടുള്ള പൗരത്വ നിയമം അങ്ങനെ ഭരണഘടനയുടെ ഭാഗമായി. ഈ കാഴ്ചപ്പാടിനെ തകർത്തുകൊണ്ടാണ് ഇപ്പോൾ പുതിയ ഭേദഗതി വന്നിട്ടുള്ളത്. പുതിയ ഭേദഗതി പ്രകാരം 2014 ഡിസംബർ 31നോ അതിനുമുമ്പോ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും കുടിയേറിയ ഹിന്ദുക്കൾ, ജൈനർ, സിഖുകാർ, ബുദ്ധ മതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ എന്നിങ്ങനെ അവിടെയുള്ള ആറ്‌ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നാൽ, അവിടങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങളുൾപ്പെടെയുള്ള മറ്റ് മതസ്ഥർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകില്ല. മേൽപ്പറഞ്ഞ അയൽ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ജനതയിൽ മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ പൗരത്വം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു. ഈ മതപരമായ വിവേചനം ഒരു മതനിരപേക്ഷ രാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ആ വിവേചനത്തിലൂടെ മതരാഷ്ട്രത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആന്തരിക ഭീഷണികളാണെന്നും അവരെ രാജ്യത്തുനിന്നും മാറ്റിനിർത്തേണ്ടതാണെന്നും പ്രഖ്യാപിക്കുന്ന വിചാരധാര അടിസ്ഥാന പ്രമാണമായി സ്വീകരിക്കുന്നവരാണ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നത് ചെറുതായി കണ്ടുകൂടാ. 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.