Skip to main content

ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകുമെന്നതാണ്‌ മാധ്യമഭാഷ്യം

ഇടതുപക്ഷത്തിനെതിരെ നിലകൊണ്ടാൽ ഏതുവർഗീയതയും ശുദ്ധമാകും എന്നതാണ്‌ ഇപ്പോൾ ചില മാധ്യമങ്ങളുടെ ഭാഷ്യം. വർഗീയതയുടെ വിഷവിത്തുകൾ ഉയർന്നുവന്നിടങ്ങളിലെല്ലാം ആദ്യം വേട്ടയാടപ്പെട്ടത്‌ മാധ്യമങ്ങളാണ്‌. അതുകൊണ്ടുതന്നെ മാധ്യമപ്രവർത്തകർ ഒറ്റക്കെട്ടായി വർഗീയതയ്‌ക്കെതിരെ അണിനിരക്കണം. ഇടതുപക്ഷത്തെ എതിർക്കുന്നു എന്നതിന്റെ പേരിൽ വർഗീയതയെ മഹത്വവൽക്കരിച്ചാൽ അത്‌ ഈ നാടിന്റെയും ജനാധിപത്യ സംവിധാനങ്ങളുടെയും നാശത്തിനേ വഴിവയ്‌ക്കൂ.

സംഘപരിവാർ നയങ്ങളോട്‌ വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാതെ മുന്നോട്ടുപോവുക എന്നതാണ്‌ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളുടെയും നയം. ഗാന്ധിജിയെ വെടിവച്ചുകൊന്നത്‌ ഗോഡ്‌സെയാണെന്ന്‌ എഴുതാൻപോലും മടിക്കുന്നവരായി മലയാളത്തിലെ ചില മുൻനിരപത്രങ്ങൾ മാറി. ഇതേ മാധ്യമ സ്ഥാപനങ്ങൾതന്നെ അന്ധമായ ഇടതുപക്ഷവിരോധം കാണിക്കുന്നു. മാധ്യമങ്ങളുടെ ഈ വിരോധം ഇടതുപക്ഷത്തിന്‌ പുതുമയുള്ളതല്ല. വിമോചനസമരകാലം മുതൽ തുടരുന്നതാണ്‌. എന്നാൽ, ആ വിരോധം നാടിനോടാകെയുള്ള വിരോധമായി നിറംമാറുന്ന നിലയുണ്ട്‌.

കേരളം കേന്ദ്ര സർക്കാരിനോട്‌ ചില പദ്ധതികൾക്ക്‌ അംഗീകാരം ചോദിക്കുന്നു. കേന്ദ്രം ഒന്നും അനുവദിക്കുന്നില്ല. കേന്ദ്ര ബജറ്റിൽപോലും കേരളത്തിനു പരിഗണന നൽകുന്നില്ല. ഇതിനെല്ലാമെതിരെ എത്ര മാധ്യമങ്ങൾക്ക്‌ പ്രതികരിക്കാനായി എന്ന്‌ പരിശോധിക്കണം. പദ്ധതികൾ അനുവദിക്കാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളെ സംസ്ഥാന സർക്കാരിന്റെ വീഴ്‌ചയായി ചിത്രീകരിക്കുകപോലും ചെയ്യുന്നു.

ഇലക്ടറൽ ബോണ്ട്‌ വാങ്ങാത്ത സിപിഐ എം അത്‌ വാങ്ങിയെന്ന്‌ വാർത്തവന്നു. ആ വാർത്ത കളവാണെന്ന്‌ തെളിഞ്ഞപ്പോൾ തിരുത്തുകൊടുത്തു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്ന തന്ത്രമാണ്‌ സ്വീകരിക്കുന്നത്‌. ആദ്യം അറിഞ്ഞുകൊണ്ടുതന്നെ നുണ പറയും. അത്‌ എല്ലാവരിലേക്കും എത്തിച്ചശേഷം തിരുത്തുനൽകും. ആ തിരുത്ത്‌ അധികമാളുകളിലേക്ക്‌ എത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും.

അടിയന്തരാവസ്ഥ കാലത്തെ അനുകരിക്കും വിധത്തിലാണ്‌ രാജ്യത്തിന്റെ മാധ്യമരംഗത്തെ അവസ്ഥ. 180 രാജ്യങ്ങളുടെ ലോകമാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 151-ാം സ്ഥാനത്താണ്‌ ഇന്ത്യ. ഒമ്പതു വർഷത്തിനിടെ 31 മാധ്യമപ്രവർത്തകർക്കാണ്‌ ജീവൻ നഷ്ടമായത്‌. സംഘപരിവാർ നരേറ്റീവുകൾക്ക്‌ സ്വീകാര്യതയുണ്ടാക്കാൻ വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്‌. അത്തരം മാധ്യമങ്ങൾ വാച്ച്‌ ഡോഗല്ല, ലാബ്‌ ഡോഗാണെന്ന്‌ പറയുന്നത്‌ വലിയ ശരിയാണ്.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.