Skip to main content

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌. എംഎൽഎ സ്ഥാനത്ത്‌ നിന്ന്‌ രാഹുൽ രാജിവെച്ചില്ലെങ്കിൽ ആ സ്ഥാനത്ത്‌ പ്രവർത്തിക്കാൻ അയാൾക്ക്‌ കഴിയുമെന്നത്‌ തെറ്റിദ്ധാരണയാണ്. ഇതിൽ മാങ്കൂട്ടത്തിന്‌ കോൺഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുപാട്‌ അറിയാം. അതുകൊണ്ടുതന്നെ രാഹുലിനെതിരെ ശരിയായ രീതിയിലുള്ള ഒരു നിലപാട്‌ സ്വീകരിക്കുന്നതിന്‌ ഈ കാര്യം തടസമായി വന്നിരിക്കുകയാണ്.
കോൺഗ്രസിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഇ‍ൗ ജീർണത ഇപ്പോൾ അതിശക്തിയായി ഒരു പെരുമഴ പോലെ ഒരു സംശയത്തിനുമിടയില്ലാത്ത തരത്തിൽ പുറത്തുവന്നത്‌ ഇപ്പോഴാണ്‌. മാധ്യമങ്ങൾ ഉൾപ്പെടെ ആരുവിചാരിച്ചാലും രാഹുലിനെ സംരക്ഷിക്കാൻ പറ്റില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട്‌ നിരവധി പ്രതിഷേധങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.
കോൺഗ്രസ്‌ നേതൃത്വമാകെ അതിശക്തമായി ആവശ്യപ്പെട്ടത്‌ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്‌. എന്നാൽ സസ്‌പെൻഷൻ മുഖേന ഇ‍ൗ പ്രശ്‌നം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌. ഇതുപോലൊരു സംഭവം ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്‌. ഒരു ക്രിമിനൽ വാസനയോടെയാണ്‌ ഇയാൾ ലൈംഗിക പീഡനം നടത്തിയിരിക്കുന്നത്‌. ഇതിനെതിരായി കോൺഗ്രസ്‌ ഉൾപ്പെടെയുള്ള കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അതിശക്തമായാണ്‌ പ്രതികരിച്ചത്‌. എന്താണ്‌ കോൺഗ്രസ്‌ എടുക്കാൻ പോകുന്ന നിലാപാട്‌ എന്ന്‌ ജനങ്ങൾ ഉറ്റുനോക്കുകയാണ്‌. കേരളത്തിൽ ബിജെപി എംപിയെയും എംഎൽഐയും സൃഷ്ടിച്ച പാർടിയാണ്‌ കോൺഗ്രസ്‌. ഉപതെരഞ്ഞെടുപ്പിന്‌ ഭയക്കുന്നത്‌ കോൺഗ്രസാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.