Skip to main content

സഖാവ് കോടിയേരി ബാലകൃഷ്ണൻ ദിനം, ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിലെ ഓരോ ദിവസവും കരുത്തുറ്റ ഈ സംഘാടകൻറെ വിയോഗം സൃഷ്ടിച്ച വിടവ് നമ്മുടെ മുന്നിൽ വെളിപ്പെട്ടു. ഹിന്ദുത്വ വർഗീയതയുടെ മേധാവിത്വം വാഴുന്ന ഈ കാലത്ത് അവരെ ചെറുക്കാൻ എന്നും മുൻനിരയിൽ നിന്നു പോരാടിയ കോടിയേരിയെപ്പോലുള്ള സഖാക്കളുടെ അനുഭവപാരമ്പര്യം വിലപ്പെട്ടതാണ്. സിപിഐഎം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാതിരിക്കുമ്പോഴും വ്യക്തിപരമായി സൗമ്യമായ പെരുമാറ്റം കൊണ്ടാണ് കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും മികച്ച ഒരു ആഭ്യന്തര മന്ത്രി ആയിരുന്നു അദ്ദേഹം.

വ്യക്തിപരമായി, സഹപ്രവർത്തകനിലുപരിയായിരുന്നു കോടിയേരിയുമായുണ്ടായിരുന്ന ബന്ധം. വിദ്യാർത്ഥി ജീവിതകാലം മുതൽ ആരംഭിച്ച സാഹോദര്യം പാർട്ടിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും തുടർന്നു.

പ്രിയ സഖാവിൻ്റെ മൂന്നാം ചരമവാർഷികത്തിൽ ആ ഓർമ്മകൾക്ക് മുന്നിൽ എൻ്റെ പ്രണാമം.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.