Skip to main content

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. ഇത്തരം വർ​ഗീയ ധ്രുവീകരണ കാലഘട്ടത്തിൽ വർ​ഗീയ നയങ്ങളെ തുറന്നുകാട്ടുമ്പോൾ, അതിനെ മതത്തിനെതിരായ വിമർശനമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നത്.

മതരാഷ്ട്രവാദികളും മതരാഷ്ട്ര നിലപാടുകളെ എതിർക്കുന്ന മതനിരപേക്ഷവാദികളും തമ്മിൽ വേർതിരിവില്ലാത്ത രീതിയിലുള്ള നിലപാട് സ്വീകരിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേത്. വർ​ഗീയവാദികൾ അവർക്കെതിരെ വരുന്ന രാഷ്ട്രീയ വിമർശനങ്ങളെ മതവിമർശനമായി അവതരിപ്പിക്കുന്നത് കാര്യങ്ങൾ അറിയാത്തതുകൊണ്ടല്ല, ഇതെല്ലാം അവർ മന:പൂർവം ചെയ്യുന്നതാണ്.

ആർഎസ്എസിനെതിരായ വിമർശനം ഹിന്ദുമത വിശ്വാസികൾക്കെതിരാണെന്ന് വരുത്തിത്തീർക്കാൻ ആർഎസ്എസും അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമ ശൃംഖലകളും ശ്രമിക്കുന്നു. സമാനമായ രീതിയിൽ ജമാഅത്തെ ഇസ്‌ലാമിക്കും ലീഗിനും നേരെ നടത്തുന്ന വിമർശനം മുസ്ലിം സമുദായത്തിന് എതിരാണെന്ന പൊതുബോധം സൃഷ്ടിക്കാനും ഈ ശക്തികൾ ശ്രമിക്കുന്നു. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇത് തുറന്നുകാട്ടേണ്ടത് പ്രധാനമാണ്.

മതവിശ്വാസവും വർ​ഗീയതയും രണ്ടാണ് എന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മുന്നിൽ വെക്കാൻ സാധിക്കണം. ഭൂരിപക്ഷ വർ​ഗീയതയായാലും ന്യൂനപക്ഷ വർ​ഗീയതയായാലും അതിനെതിരായ പോരാട്ടത്തിൽ എല്ലാ മതവിശ്വാസികളെയും ഫലപ്രദമായി അണിനിരത്തിയാൽ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ. ഇതാണ് യാഥാർത്ഥ്യം. മതവിശ്വാസിയായ ഗാന്ധിജിയെ മതരാഷ്ട്രവാദികളായ ഹിന്ദുത്വ ശക്തികൾ വെടിവെച്ചു കൊന്നത് ഇതിന്റെ വലിയ തെളിവാണ്. ഗാന്ധിജിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് യഥാർത്ഥ മതവിശ്വാസവും വർഗീയതയും തമ്മിലുള്ളതെന്ന് തിരിച്ചറിയണം.

ഗാന്ധിജിയെ വധിച്ച അതെ ഹിന്ദുത്വ വർ​ഗീയതയുമായി അധികാരം ലക്ഷ്യമിട്ട് യുഡിഎഫ് കൂട്ടുചേരുകയാണ്. 'കോലീബി' സഖ്യത്തിലൂടെ പണ്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോൾ വളർന്നു പന്തലിച്ചിരിക്കുന്നു. ഈ വർ​ഗീയ രാഷ്ട്രീയത്തിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് ജില്ലാ അടിസ്ഥാനത്തിൽ വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കും. കേരളത്തെ വർ​ഗീയവൽക്കരിച്ച് ഇടതുപക്ഷ മനസ്സിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ വർഗ്ഗ-ബഹുജന സംഘടനകളെ അണിനിരത്തും.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.