Skip to main content

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു

രാജ്യത്തെ തൊഴിലാളി- കർഷകർ മുതൽ സാധാരണക്കാരായ മനുഷ്യരുടെയെല്ലാം ജീവിതം കേന്ദ്രസർക്കാറിന്റെ നയങ്ങൾ മൂലം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതുമൂലം താറുമാറാവാൻ പോകുന്നത്. അതിനുശേഷം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് രാജ്യത്തെ അസഖ്യം വരുന്ന കർഷക-തൊഴിലാളികളെ പാടെ മറന്ന ഒന്നായിരുന്നു. സമ്പത്ത് കുമിഞ്ഞു കൂടി വിരാജിക്കുന്ന മുതലാളിമാർക്ക് ഒന്നുകൂടി കൊഴുക്കാൻ വേണ്ടിയുള്ള അവസരമൊരിക്കൽ മാത്രമായിരുന്നു കേന്ദ്ര ബജറ്റ്. ഏറ്റവും ഒടുവിൽ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഇന്തോ - അമേരിക്ക വ്യാപാര കരാർ പോലും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാൻ പോന്നതാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനമെടുക്കാനുള്ള അധികാരം പോലും ട്രംപിന്റെ മേശക്ക് അടിയറ വെക്കുന്ന സമീപനമാണ് മോദി ഇതിലൂടെ കൈക്കൊണ്ടത്. അക്ഷരാർത്ഥത്തിൽ രാജ്യം നീങ്ങുന്നത് രണ്ടാം വൈദേശിക ആധിപത്യത്തിന്റെ കാലഘട്ടത്തിലേക്കാണ്. യൂറോപ്യന്മാരുടെ ആധിപത്യം അവസാനിച്ചെങ്കിലും മോദി വഴി ഇന്ത്യയിലേക്ക് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കപ്പെടുകയാണ്. അമേരിക്കൻ കോളനിയായി ഇന്ത്യ ചുരുക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേവലവിപണി മാത്രമായി ഇന്ത്യയെ മാറ്റി തീർക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഈ കരാറിന് പിറകിലുള്ളത്. ഇത് മുഴുവൻ ഇന്ത്യക്കാരെയും ഒറ്റു കൊടുക്കുന്നതിനു തുല്യമാണ്. മോദിയുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്ത് തൊഴിലാളി- കർഷക ട്രേഡ് യൂണിയനുകൾ ഇന്ന് പണിമുടക്കിലാണ്. വിദ്യാർത്ഥികൾ മുതൽ പ്രാഥമിക -സേവന- വ്യവസായ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പണിമുടക്കുകയാണ്. വികസനം മുന്നേറ്റ ജാഥ ഇന്ന് പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് ഐതിഹാസികമായ പൊതു പണിമുടക്കിനൊപ്പമാണ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പൊതു പണിമുടക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് കോട്ടക്കലിൽ സഖാക്കളോട് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.