Skip to main content

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു

രാജ്യത്തെ തൊഴിലാളി- കർഷകർ മുതൽ സാധാരണക്കാരായ മനുഷ്യരുടെയെല്ലാം ജീവിതം കേന്ദ്രസർക്കാറിന്റെ നയങ്ങൾ മൂലം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതുമൂലം താറുമാറാവാൻ പോകുന്നത്. അതിനുശേഷം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് രാജ്യത്തെ അസഖ്യം വരുന്ന കർഷക-തൊഴിലാളികളെ പാടെ മറന്ന ഒന്നായിരുന്നു. സമ്പത്ത് കുമിഞ്ഞു കൂടി വിരാജിക്കുന്ന മുതലാളിമാർക്ക് ഒന്നുകൂടി കൊഴുക്കാൻ വേണ്ടിയുള്ള അവസരമൊരിക്കൽ മാത്രമായിരുന്നു കേന്ദ്ര ബജറ്റ്. ഏറ്റവും ഒടുവിൽ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഇന്തോ - അമേരിക്ക വ്യാപാര കരാർ പോലും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാൻ പോന്നതാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനമെടുക്കാനുള്ള അധികാരം പോലും ട്രംപിന്റെ മേശക്ക് അടിയറ വെക്കുന്ന സമീപനമാണ് മോദി ഇതിലൂടെ കൈക്കൊണ്ടത്. അക്ഷരാർത്ഥത്തിൽ രാജ്യം നീങ്ങുന്നത് രണ്ടാം വൈദേശിക ആധിപത്യത്തിന്റെ കാലഘട്ടത്തിലേക്കാണ്. യൂറോപ്യന്മാരുടെ ആധിപത്യം അവസാനിച്ചെങ്കിലും മോദി വഴി ഇന്ത്യയിലേക്ക് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കപ്പെടുകയാണ്. അമേരിക്കൻ കോളനിയായി ഇന്ത്യ ചുരുക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേവലവിപണി മാത്രമായി ഇന്ത്യയെ മാറ്റി തീർക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഈ കരാറിന് പിറകിലുള്ളത്. ഇത് മുഴുവൻ ഇന്ത്യക്കാരെയും ഒറ്റു കൊടുക്കുന്നതിനു തുല്യമാണ്. മോദിയുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്ത് തൊഴിലാളി- കർഷക ട്രേഡ് യൂണിയനുകൾ ഇന്ന് പണിമുടക്കിലാണ്. വിദ്യാർത്ഥികൾ മുതൽ പ്രാഥമിക -സേവന- വ്യവസായ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പണിമുടക്കുകയാണ്. വികസനം മുന്നേറ്റ ജാഥ ഇന്ന് പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് ഐതിഹാസികമായ പൊതു പണിമുടക്കിനൊപ്പമാണ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പൊതു പണിമുടക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് കോട്ടക്കലിൽ സഖാക്കളോട് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.