Skip to main content

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്

സർക്കാർ സൗജന്യങ്ങൾക്കെതിരായ പ്രധാനമന്ത്രിയുടെ ക്യാമ്പയിന്റെ ഒരു പ്രധാനപ്പെട്ട ഉന്നം തൊഴിലുറപ്പ് പദ്ധതിയാണ്. 2014-ൽ അധികാരത്തിലേറിയതിനെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതിക്കു വിരാമമിടാനുള്ള നീക്കങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. തുടർന്ന് മോദി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നു പാർലമെന്റിൽ പ്രഖ്യാപിച്ചു. കാരണം “കോൺഗ്രസ് സർക്കാരിന്റെ മഠയത്തരത്തിന്റെ സ്മാരകമായി അത് നിലനിൽക്കട്ടെ”.

അപര്യാപ്തമാണെങ്കിൽപ്പോലും വാർഷിക അടങ്കൽ വർദ്ധിച്ചുകൊണ്ടുമിരുന്നു. കോവിഡ് കാലത്ത് 75000 കോടി രൂപയിൽ നിന്നും 1.11 ലക്ഷം കോടി രൂപയായി അടങ്കൽ ഉയർന്നു. എന്നാൽ കഴിഞ്ഞ വർഷം 62000 കോടി രൂപയായി ചെലവ് താഴ്ന്നു. അങ്ങനെയിരിക്കെയാണ് സർക്കാർ സൗജന്യങ്ങളെക്കുറിച്ചുള്ള വിവാദത്തിനു പ്രധാനമന്ത്രി തുടക്കംകുറിച്ചത്. ബിജെപി നേതാക്കളിൽ ഒരാൾ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജിയും കൊടുത്തു. അതിൽ അദ്ദേഹം അനാവശ്യ സൗജന്യത്തിന് ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചത് തൊഴിലുറപ്പാണ്.

തൊഴിലുറപ്പ് സംരക്ഷിക്കുന്നതിനുവേണ്ടി ഒക്ടോബർ 12ന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് ചെയ്യുകയാണ്. ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിക്കൊണ്ടിരുന്ന ത്രിപുരയിൽ (85 ദിവസത്തിലേറെ) ബിജെപി ഭരണത്തിനുകീഴിൽ തൊഴിൽദിനങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴ്ന്ന് 46 ദിവസങ്ങളായി ചുരുങ്ങി.

 

 

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

സ. ടി എം തോമസ് ഐസക്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.