Skip to main content

ഡിസംബർ 02 - സ. പി ബി സന്ദീപ് കുമാർ രക്തസാക്ഷി ദിനം

സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തിട്ട് ഇന്ന് (ഡിസംബർ 2) ഒരു വർഷം തികയുന്നു.

പെരിങ്ങര പ്രദേശത്ത് സ. സന്ദീപിന്റെ നേതൃത്വത്തിൽ പ്രസ്ഥാനം നടത്തിയ മുന്നേറ്റത്തിൽ അരിശം പൂണ്ടാണ് ആർഎസ്എസ് ഗൂണ്ടകൾ ഇരുട്ടിന്റെ മറവിൽ സഖാവിനെ കുത്തിവീഴ്ത്തിയത്.

വീട്ടിലേക്ക്‌ ബൈക്കിൽ പോകുമ്പോൾ രണ്ട്‌ ബൈക്കിലായെത്തിയ അഞ്ചംഗസംഘം വഴിയിൽ തടഞ്ഞാണ് സ. സന്ദീപിനെ ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ അദ്ദേഹം എഴുന്നേൽക്കുന്നതിനിടെ അക്രമി സംഘം കുത്തിവീഴ്‌ത്തി. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആർഎസ്എസ് ക്രിമിനൽ സംഘം ആസൂത്രിത ആക്രമണം നടത്തി സഖാവിന്റെ ജീവനെടുത്തത്.

27 വർഷത്തിന്‌ ശേഷം പെരിങ്ങര പഞ്ചായത്ത്‌ ഭരണം എൽഡിഎഫ്‌ തിരിച്ചുപിടിച്ചതിൽ സ. സന്ദീപിന്റെ പങ്ക്‌ നിർണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവർത്തകർ സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിരുന്നു. പെരിങ്ങര പ്രദേശത്തെ ഇടതുപക്ഷ മുന്നേറ്റത്തിൽ വിറളി പിടിച്ച ആർഎസ്എസ്, സഖാവിന്റെ ജീവെടുക്കുകയായിരുന്നു. 36 വയസ് മാത്രം പ്രായമുണ്ടായിരുന്ന, നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്ന സ. സന്ദീപിനെ കൊലപ്പെടുത്തിയ ക്രിമിനലുകൾ ഇപ്പോൾ ജയിലഴികൾക്കുള്ളിലാണ്. സന്ദീപിന്റെ ചോരവീണ പെരിങ്ങര പ്രദേശത്തും ജില്ലയിലാകമാനവും സിപിഐ എം കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്.

ജനകീയ പോരാട്ടങ്ങളിൽ പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ച ധീരനായ വിപ്ലകാരി സഖാവ് സന്ദീപിന്റെ ഉജ്ജ്വലസ്മരണയ്ക്ക് മുന്നിൽ ആയിരം രക്‌തപുഷ്പങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.