Skip to main content

മണിപ്പുരിൽ കേന്ദ്രം സമ്പൂർണ പരാജയം

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിനെപ്പോലെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും സമ്പൂർണ പരാജയമാണ്. മൗനം വെടിയാത്ത പ്രധാനമന്ത്രിയുടെ മനോഭാവം മനുഷ്യത്വഹീനമാണ്‌. ഭിന്നിപ്പിച്ച്‌ ഭരിക്കുന്ന ബിജെപി - ആർഎസ്‌എസ്‌ തന്ത്രമാണ്‌ മണിപ്പുരിലും നടപ്പാക്കുന്നത്‌. ഒരു വിഭാഗം മറ്റൊരു വിഭാഗവുമായി ഏറ്റുമുട്ടട്ടെ എന്ന കുതന്ത്രം രാജ്യവിരുദ്ധമാണ്‌. അമിത്‌ഷാ സന്ദർശിച്ചിട്ടും കൂട്ടക്കുരുതിയും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ നടപടിയുണ്ടായില്ല. രാജ്യത്തെ തീവ്രവാദ സായുധ കക്ഷികളുമായി ഇടപാട്‌ നടത്തുന്നവരാണ്‌ ആർഎസ്‌എസും ബിജെപിയും. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ ആർഎസ്‌എസും ബിജെപിയും തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന കുക്കി നേതാക്കളുടെ വെളിപ്പെടുത്തൽ ഇത്‌ അടിവരയിടുന്നു. ഈ വർഗീയ-വംശീയ കുതന്ത്രങ്ങളെ തുറന്നുകാട്ടാൻ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. അവർ ഡൽഹിയിൽ ആർഎസ്‌എസ്‌-ബിജെപി നേതാക്കളുടെ മടിയിലിരുന്ന്‌ സത്യം മൂടിവയ്‌ക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.